video
play-sharp-fill

ടോള്‍ ബൂത്തുകളില്‍ ഇനി ഫാസ്ടാഗ് വേണ്ട, നീണ്ട ക്യൂവിനും വിട: ഇന്ത്യയിൽ മെയ് 1 മുതല്‍ ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവില്‍ വരും

ടോള്‍ ബൂത്തുകളില്‍ ഇനി ഫാസ്ടാഗ് വേണ്ട, നീണ്ട ക്യൂവിനും വിട: ഇന്ത്യയിൽ മെയ് 1 മുതല്‍ ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവില്‍ വരും

Spread the love

ഡൽഹി: ഹൈവേ ടോള്‍ പിരിവ് സംവിധാനത്തില്‍ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യ. മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവില്‍ വരും.

നിലവിലുള്ള ഫാസ്ടാഗ് രീതിക്ക് പകരമായി കാര്യക്ഷമത വർദ്ധിപ്പിക്കുക, തിരക്ക് കുറയ്ക്കുക, യാത്രക്കാർക്ക് കൂടുതല്‍ കൃത്യമായ ടോള്‍ നിരക്കുകള്‍ ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

 

2016ലാണ് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്. ഇലക്‌ട്രോണിക് ടോള്‍ പേയ്‌മെന്റുകള്‍ സാധ്യമാക്കുന്നതിന് RFID സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ടോള്‍ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം വളരെയധികം കുറയ്ക്കാൻ നിലവിലെ ഫാസ്റ്റ് ടാഗ് സംവിധാനത്തിന് കഴിഞ്ഞിരുന്നു. എന്നിരുന്നാലും, തിരക്കേറിയ ടോള്‍ ബൂത്തുകളില്‍ തുടർച്ചയായ ക്യൂകള്‍, സിസ്റ്റം തകരാറുകള്‍, ടാഗ് ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമായതോടെയാണ് ടോള്‍ പിരിവില്‍ മറ്റൊരു സംവിധാനത്തിന്റെ ആവശ്യകത ശക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം വാഹനങ്ങള്‍ നിരീക്ഷിക്കുകയും ദേശീയ പാതകളില്‍ സഞ്ചരിക്കുന്ന യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി ടോള്‍ ഫീസ് കണക്കാക്കുയും ചെയ്യും. ഇതിനായി ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ടോള്‍ നിരക്കുകളില്‍ ന്യായവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈവർമാർ അവർ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി എന്നതാണ് ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനത്തിന്റെ മറ്റൊരു സവിശേഷത.