തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ മസാജ് സെന്‍ററും അനാശാസ്യവും; യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍; കോട്ടയം കാണക്കാരി സ്വദേശിയായ പാര്‍ലര്‍ ഉടമ ഒളിവില്‍

തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ മസാജ് സെന്‍ററും അനാശാസ്യവും; യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍; കോട്ടയം കാണക്കാരി സ്വദേശിയായ പാര്‍ലര്‍ ഉടമ ഒളിവില്‍

സ്വന്തം ലേഖിക

തൊടുപുഴ: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ച ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം.

മലയാളി യുവതികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍. തൊടുപുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കഷ്ടിച്ച്‌ 100 മീറ്റര്‍ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാര്‍ലറിലാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാര്‍ലറെന്ന പേരില്‍ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവര്‍ത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ലറിന്‍റെ ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാര്‍ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം ലാവ ബ്യൂട്ടി പാര്‍ലറിലെത്തിയത്.

പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിന്‍റെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെന്‍ററായാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ ഉടമയുടെ അറിവോടെയാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമ. റെയ്ഡിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ടെന്ന വിവരം ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ് തൊടുപുഴ പൊലീസ്. പിടിയിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.