
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കരാറുകാരനും യൂണിയനും തമ്മിലുണ്ടായ കൂലിത്തര്‍ക്കം മൂലം തിരുവനന്തപുരം മ്യൂസിയത്തിലെ പാര്‍ക്ക് നിര്‍മ്മാണത്തിനായി കൊണ്ട് വന്ന കല്ലുകളും പുല്ലും ഇറക്കുന്നത് 14 മണിക്കൂറുകളോളം തടസപ്പെട്ടു.
ഇന്നലെ രാത്രി എട്ടിനാണ് സാധനങ്ങളെത്തിച്ചത്. മ്യൂസിയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍ക്ക് നിര്‍മ്മാണത്തിനാണ് പുല്ലും നിലത്തുപാകാനുള്ള കല്ലുകളും കൊണ്ടുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇവ ഇറക്കുന്നതിനുള്ള കൂലിയെ ചൊല്ലി കരാറുകാരുനും യൂണിയന്‍കാരും തര്‍ക്കമായി. കൂലിയായി 15,000 രൂപ ചുമട്ടു തൊഴിലാളികള്‍ ചോദിച്ചുവെന്നാണ് കരാറുകാരന്‍ പറയുന്നത്.
രാവിലെ മ്യൂസിയത്തിലെത്തിയ ഐഎന്‍ടിയുസി പ്രവര്‍ത്തകരും കരാറുകാരനുമായി വീണ്ടും തര്‍ക്കം തുടങ്ങി.
തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ലോറി ഡ‍്രൈവര്‍ പരാതിയുമായി മ്യൂസിയം സ്റ്റേഷനെ സമീപിച്ചുവെങ്കിലും പരാതി കേള്‍ക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം.
ഒടുവില്‍ ഇന്ന് രാവിലെ തൊഴില്‍ വകുപ്പ് ഇടപെട്ടാണ് കരാറുകരാമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചത്.