സ്വന്തം ലേഖിക
കണ്ണൂര്‍: ടി പി കൊലക്കേസ് പ്രതികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ട്രെയിനില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
കൊടി സുനിയും എം സി അനൂപും കൈവിലങ്ങ് ധരിക്കാതെ പൊലീസ് അകമ്പടിയില്‍ സുഖയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെ കെ രമ എംഎല്‍എയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രയില്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് ഫോട്ടോ എടുക്കാനും അനുവാദം നല്‍കിയതായി കെ കെ രമ ആരോപിച്ചു.
കൂടാതെ കൊടും കുറ്റവാളികളെ പരോളിലിറങ്ങി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാൻ കയറൂരി വിടുന്ന ഭരണകൂടമാണ് നിലവിലുള്ളതെന്നും ഇതിനെല്ലാം കുടപിടിക്കുന്നത് നാണംകെട്ട ആഭ്യന്തരവകുപ്പാണെന്നും ആര്‍എംപി നേതാവ് വിമര്‍ശനമുന്നയിച്ചു.
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിവരുന്ന വി.ഐ.പി പരിഗണനകള്‍ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്ബര്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ഇയാള്‍ പരോളില്‍ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആര്‍?പരോളില്‍ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസില്‍ എഫ്.ഐ.ആര്‍ ഇട്ടിട്ടും ഇയാള്‍ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയക്കാൻ പോലും മുതിര്‍ന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും