മകനെ വിദേശത്തേക്ക് അയക്കാൻ പണം പലിശയ്‌ക്കെടുത്തു ; അടവ് മുടങ്ങിയതോടെ  ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി : ഒപ്പം ചാടിയ ബധിരനും മാനസിക വെല്ലുവിളിയും നേരിടുന്ന ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു

മകനെ വിദേശത്തേക്ക് അയക്കാൻ പണം പലിശയ്‌ക്കെടുത്തു ; അടവ് മുടങ്ങിയതോടെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി : ഒപ്പം ചാടിയ ബധിരനും മാനസിക വെല്ലുവിളിയും നേരിടുന്ന ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

പാറശാല: പലിശക്കെണിയിൽ തുടുങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടമ്മയ്‌ക്കൊപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായ നാഗേന്ദ്രനായി(55) തിരച്ചിൽ തുടരുന്നു. ഇവരുടെ വീടിന് സമീപമുള്ള പെരുമ്പല്ലി കുളത്തിൽ തിരച്ചിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരസ്വതിയുടെ ഭർത്താവ് നാഗരാജൻ ആറു വർഷം മുൻപാണ് മരിച്ചത്. അന്നു മുതൽ സഹോദരനായ നഗേന്ദ്രനെ പരിചരിച്ചിരുന്നത് സരസ്വതിയാണ്. പൂർണമായും പരസഹായം വേണ്ട നഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു. ‘ തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും എന്ന ഭയം മൂലം നഗേന്ദ്രനെ മരണത്തിൽ ഒപ്പം കൂട്ടുന്നു ‘എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പും വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.

ഒരു വർഷം മുൻപ് മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതിനെ തുടർന്ന് പണം തിരിച്ച് നൽകാൻ സമ്മർദം ശക്തമായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കുള്ള കാരണം. ഇന്നലെ പണം നൽകേണ്ട അവസാന തീയതി ആയിരുന്നതായും സൂചനകൾ ഉണ്ട്. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുന്നു. മക്കൾ മഹേഷ്, മായ.