ഒൻപതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം : പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കാമുകൻ വീട്ടിലെത്തി മർദ്ദിച്ചുവെന്ന് സഹോദരിയുടെ മൊഴി ; 18കാരനെ തിരഞ്ഞ് പൊലീസ്

ഒൻപതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം : പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കാമുകൻ വീട്ടിലെത്തി മർദ്ദിച്ചുവെന്ന് സഹോദരിയുടെ മൊഴി ; 18കാരനെ തിരഞ്ഞ് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെയ്യാറ്റിൻകരക്ക് സമീപം അതിയന്നൂരിലാണ് കഴിഞ്ഞ ദിവസം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.

പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ സഹോദരിയും സുഹൃത്തും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.

തുടർന്ന് കുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ആൺ സുഹൃത്ത് ഇവിടെ നിന്നും കടന്നുകളഞ്ഞു.

ഇയാൾക്ക് വേണ്ടി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ 18കാരനായ ആൺ സുഹൃത്ത് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തി. പൊലീസിലും പെൺകുട്ടി ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.