വാക്കുതർക്കത്തിനൊടുവിൽ ടിന്നർ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെയിൻറിംഗ് തൊഴിലാളി മരിച്ചു;പൊള്ളലേറ്റ മറ്റൊരു തൊഴിലാളി ആശുപത്രിയിൽ;സംഭവം ഇടുക്കി നെടുങ്കണ്ടത്ത്

വാക്കുതർക്കത്തിനൊടുവിൽ ടിന്നർ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെയിൻറിംഗ് തൊഴിലാളി മരിച്ചു;പൊള്ളലേറ്റ മറ്റൊരു തൊഴിലാളി ആശുപത്രിയിൽ;സംഭവം ഇടുക്കി നെടുങ്കണ്ടത്ത്

സ്വന്തം ലേഖകൻ

ഇടുക്കി:പെയിൻറിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു.ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം.

കരുനാഗപ്പള്ളി സ്വദേശി സജിയെന്നു വിളിക്കുന്ന ജയിംസ് മാത്യു ആണ് മരിച്ചത്. പൊള്ളലേറ്റ ബന്ധു ആശുപത്രിയിൽ ചികിത്സയിലാണ്.നെടുങ്കണ്ടത്തിനടുത്ത് ചക്കക്കാനത്ത് പ്രവർത്തിക്കുന്ന വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു മരിച്ച ജെയിംസ്. വർക്സ് ഷോപ് ഉടമ ലാലുവിനാണ് പൊള്ളലേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസിനു സൂചനകൾ ലഭിച്ചു.

ടിന്നർ ഒഴിച്ച് ആത്മഹത്യ നടത്താൻ ശ്രമിച്ച ജെയിംസിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് പൊള്ളലേറ്റതെന്നാണ് ലാലു പോലീസിനോട് പറഞ്ഞത്.

ഗുരുതരമായി പൊള്ളലേറ്റ ജെയിംസിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കാൻ കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. ജെയിംസ് ഏതാനും വർഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു.

ബന്ധുവായ ലാലുവിൻറെ വർക്സ് ഷോപ്പിൽ പെയിൻൻറിംഗ് ജോലിക്കായി എത്തിയതാണ് ജയിംസ്.
ഇരുവരും വർക്ഷോപ്പിന് സമീപത്തെ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു.

അതേസമയം തീപിടിത്തത്തെ തുടർന്നുണ്ടായ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

Tags :