തെളിവെടുപ്പിനായി വിലങ്ങഴിച്ചു ; പെരുംകള്ളൻ പൊലീസിനെ മുറിയിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ടു

തെളിവെടുപ്പിനായി വിലങ്ങഴിച്ചു ; പെരുംകള്ളൻ പൊലീസിനെ മുറിയിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിൻ ആണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. വിരലടയാളം എടുക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോഴായിരുന്നു സംഭവം.ഒട്ടനവധി കേസിലെ പ്രതിയായ സെബിൻ ഒരു ബൈക്ക് മോഷണത്തിനിടെ സിസിടിവിയിൽ കുടിങ്ങയതോടെയാണ് പോലീസ് ഇയാൾക്കെതിരെയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയത്. തുടർന്ന് മാറന്നല്ലൂരിലെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാൽ പോലീസ് വീടുവളഞ്ഞതറിഞ്ഞ സെബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുികയായിരുന്നു.എന്നാൽ ഇന്നലെ ഉച്ചയോടെ ബൈക്ക് മോഷണക്കേസിൽ വിരലടയാളം എടുക്കുന്നതിനായി സ്റ്റേഷനിൽ വച്ച് സബിന്റെ വിലങ്ങ് അഴിച്ച് നടപടികളിലേയ്ക്ക് കടക്കുന്നതിനിടെ പോലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നു.സിവിൽ പോലീസ് ഓഫീസർ അനിൽകുമാറിനെ തള്ളിയിട്ട ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് മുറിയുടെ വാതിൽ പുറത്തു നിന്ന് പൂട്ടി. തുടർന്ന് സ്റ്റേഷനു പിന്നിലുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പോലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടിരുന്നു.സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു സംഭവം. ക്രൈം വിഭാഗത്തിൽ ഏതാനും പൊലീസുകാർ മാത്രമാണ് അപ്പോൾ സ്റ്റേഷനിലുണ്ടായത്. എന്നാൽ ചെരിപ്പിടാതെ ഒരാൾ സ്റ്റേഷനിൽ നിന്നിറങ്ങി അരിസ്റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടുവെന്ന് അടത്തുള്ള ജ്യൂസ് കടക്കാരനും ഹോട്ടൽ സെക്യൂരിറ്റിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.അതേസമയം വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്.