ഭാര്യ പീഡിപ്പിക്കുന്നു ; തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു. രക്ഷ തേടി ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ

ഭാര്യ പീഡിപ്പിക്കുന്നു ; തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു. രക്ഷ തേടി ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി : സ്ഥിരമായി വീട്ടിൽ കലഹമുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാൽപ്പതുകാരൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരുച്ചിറപ്പള്ളി സ്വദേശിയായ എം. ശരവണൻ (41) എന്നയാളാണ് പൊലീസിനെ സമീപിച്ചത്. അടുത്തിടെ വഴക്കിനെ തുടർന്ന് തിളച്ച എണ്ണ ദേഹത്തേക്കൊഴിച്ച് ഭാര്യ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഇയാൾ പറഞ്ഞു.

ഹോട്ടൽ തൊഴിലാളിയായ ശരവണൻ കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. ഭർത്തൃമാതാവുമായി സ്ഥിരം വഴക്കിട്ടിരുന്ന ഇയാളുടെ ഭാര്യ ഗാന്ധിമതി വീട്ടിൽ നിന്ന് തനിച്ചു മാറിത്താമസിക്കണമെന്ന് ശരവണനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസമാദ്യവും ഇതേച്ചൊല്ലി ഗാന്ധിമതി അമ്മയോട് വഴക്കിട്ടതോടെ ശരവണൻ ഇടപെടുകയും ഭാര്യയെ തല്ലുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ അടുക്കളയിലേക്കോടിയ ഗാന്ധിമതി അവിടെ കതകടച്ചിരിക്കാൻ തുടങ്ങി. ഭാര്യ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുഭയന്ന ശരവണൻ കുറച്ചു സമയത്തിനുശേഷം അടുക്കളയുടെ ജനൽപാളി പൊളിച്ച് അകത്തേക്ക് നോക്കി. എന്നാൽ ഈ സമയം കൊണ്ട് അടുക്കളയിൽ എണ്ണ തിളപ്പിച്ച ഗാന്ധിമതി അതെടുത്ത് ജനലിലൂടെ പുറത്തേക്കൊഴിച്ചു. മുഖത്തും ദേഹത്തും തിളച്ച എണ്ണ വീണതിൽ സാരമായി പൊള്ളലേറ്റ ശരവണൻ രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു.

എന്നാൽ ഈസമയം ഗാന്ധിമതി ആശുപത്രിയിലേക്ക് എത്തിയതേയില്ലെന്ന് ശരവണൻ പറഞ്ഞു. അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഭർത്താവും ഭർത്തൃമാതാവും പീഡിപ്പിക്കുന്നതായി കാട്ടി ഗാന്ധിമതി ശ്രീരംഗം പൊലീസിൽ പരാതി നൽകി. പൊലീസിന്റെ സമൻസ് ലഭിച്ചപ്പോഴാണ് ഭാര്യ പരാതിപ്പെട്ട കാര്യം ശരവണൻ അറിഞ്ഞത്.

അന്വേഷണത്തിൽ സത്യം മനസ്സിലായതോടെ പൊലീസുകാർ ഗാന്ധിമതിക്ക് കൗൺസലിംഗ് നൽകി. എന്നാൽ കുടുംബവീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് ഗാന്ധിമതി ഉപാധി വെച്ചു. സമവായമെന്ന നിലയിൽ ഇത് അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ശരവണൻ അതിന് തയ്യാറായില്ല. ജീവനിൽ പേടിയുള്ളതിനാൽ ഇനി ഭാര്യക്കൊപ്പം താമസിക്കാനാകില്ലെന്ന് ശരവണൻ പറഞ്ഞു. തുടർന്നാണ് ഭാര്യയിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇയാൾ പൊലീസിൽ പരാതി നൽകിയത്.