സാമ്പത്തിക പ്രതിസന്ധി: റയിൽവേയിൽ മൂന്നു ലക്ഷം ജീവനക്കാരെ പിരിച്ചു വിടുന്നു

സാമ്പത്തിക പ്രതിസന്ധി: റയിൽവേയിൽ മൂന്നു ലക്ഷം ജീവനക്കാരെ പിരിച്ചു വിടുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം:റെയിൽവേയിൽ കാര്യമക്ഷമത കൂട്ടാനെന്ന പേരിൽ മൂന്നു ലക്ഷം ജീവനക്കാരെ വി.ആർ.എസ് ആനുകൂല്യം നൽകി പിരിച്ചുവിടാൻ നീക്കം. വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ, 55 വയസു കഴിഞ്ഞവരെയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും നിർബന്ധിത വിരമിക്കൽ നൽകി ഒഴിവാക്കാനാണ് ആലോചന. കാര്യക്ഷമത കൂട്ടാൻ യുവാക്കൾ വേണമെന്ന കണക്കു കൂട്ടലിൽ രണ്ടു ലക്ഷം പേരെ പുതുതായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തൃശിനാപ്പള്ളി, സേലം ഡിവിഷനുകൾ ഉൾപ്പെട്ട ദക്ഷിണ റെയിൽവേയിൽ നിന്നു മാത്രം 2900 പേരാണ് പുറത്താവുക. ആകെയുള്ള 16 മേഖലകളിലെ ( സോൺ ) 68 ഡിവിഷനുകളിൽ നിന്നാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരെ ഒഴിവാക്കുന്നത്

റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് അനാരോഗ്യവും പ്രവർത്തന മികവില്ലായ്മയും വിലയിരുത്തി, പിരിച്ചുവിടേണ്ടവരുടെ പട്ടിക ഭൂരിപക്ഷം ഡിവിഷണൽ മാനേജർമാരും ഡെപ്യൂട്ടി മാനേജർമാരും അയച്ചുകഴിഞ്ഞു. ജീവനക്കാരുടെ ആരോഗ്യ റിപ്പോർട്ടും, മുൻ വർഷങ്ങളിലെ പെർഫോമൻസ് റിപ്പോർട്ടും മന്ത്രാലയം വിലയിരുത്തിയ ശേഷമാകും നോട്ടീസ്. മൂന്നു ഘട്ടങ്ങളായി ഇവരെ ഒഴിവാക്കുമെന്നാണ് സൂചന.

ഏഷ്യയിൽത്തന്നെ ഏറ്റവുമധികം ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ (ലോകത്ത് എട്ടാം സ്ഥാനം) നിലവിൽ 13 ലക്ഷം സ്ഥിരജീവനക്കാരുണ്ട്. ഇവരുടെ എണ്ണം കുറയ്ക്കുന്നത് സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്.

അതേസമയം, പിരിച്ചുവിടുന്നവരിൽ ചില വിഭാഗങ്ങൾക്ക് കരാർ ജീവനക്കാരായി വീണ്ടുമെത്താം. തിരുവനന്തപുരം ഡിവിഷനിൽ ഇങ്ങനെ ലോക്കോ പൈലറ്റുമാർ ഒഴികെ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനിയറിംഗ് വിഭാഗങ്ങളിലെ 763 തസ്തികകിലേക്ക് കരാർ നിയമനം നടത്താനാണ് ഒരുക്കം. കരാർ സർവീസിൽ 62 വയസു വരെ തുടരാം. ഇവർക്ക് അടിസ്ഥാന ശമ്പളത്തിനൊപ്പം പെൻഷനും ലഭിക്കും.

അനാരോഗ്യവും പ്രായക്കൂടുതലുമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് റെയിൽവേ വാദിക്കുന്നുണ്ടെങ്കിലും, സ്വകാര്യവത്കരണത്തെ എതിർക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളെ വെട്ടിനിരത്താനാണ് ഇതെന്ന് സംഘടനകൾക്ക് ആശങ്കയുണ്ട്. വി.ആർ.എസ് പദ്ധതിയെ ഒറ്റക്കെട്ടായി നേരിടാനാണ് സംഘടനകളുടെ തീരുമാനം.

റെയിൽവേയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ പ്രക്ഷോഭം നടത്തും. സെപ്തംബർ നാലിന് ഇതിന്റെ ആലോചനാ യോഗം ചേരും.

രവികുമാർ

ഡി.ആർ.ഇ.യു തിരുവനന്തപുരം ഡിവിഷൻ പ്രസിഡന്റ്

രണ്ടു ലക്ഷം പേർക്ക്

തൊഴിൽ

സ്റ്റേഷൻ മാസ്റ്റർ, ടി.ടി.ഇ, ലോക്കോ പൈലറ്റ്, ക്‌ളാർക്ക് തുടങ്ങിയ തസ്തികളിലായി രണ്ടു ലക്ഷം പേർക്ക് പുതിയതായി നിയമനം നൽകും. പല തസ്തികകളിലേക്കും മത്സരപരീക്ഷ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം തന്നെ പരമാവധി പേർക്ക് നിയമനം നൽകും.