play-sharp-fill
കുഴല്‍പ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം വഴിയില്‍ തള്ളും ; അന്തര്‍സംസ്ഥാന സംഘം കോഴിക്കോട് പിടിയിൽ

കുഴല്‍പ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം വഴിയില്‍ തള്ളും ; അന്തര്‍സംസ്ഥാന സംഘം കോഴിക്കോട് പിടിയിൽ

കോഴിക്കോട് : ബൈക്കില്‍ സഞ്ചിരിക്കുന്ന കുഴല്‍പ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് വഴിയില്‍ ഉപേക്ഷിക്കുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍.

പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മരിയന്‍(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിന്‍(35) എന്നിവരെയാണ് കോഴിക്കോട് പേരാമ്ബ്ര പൊലീസ് പിടികൂടിയത്.


ബൈക്കില്‍ വരുന്ന കുഴല്‍പ്പണ വിതരണക്കാരെ പിന്‍തുടര്‍ന്ന് പിടികൂടുകയും വഹനത്തില്‍ കയറ്റി മര്‍ദ്ദിച്ച്‌ പണം കൈക്കലാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിക്കുന്നതുമാണ് ഇവരുടെ രീതി. കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് കോഴിക്കോട് കടമേരി സ്വദേശി ജെയ്‌സലിനെ ആക്രമിച്ച്‌ ഏഴ് ലക്ഷം രൂപ കവരുകയും വെള്ളിയൂരില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഇവരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്ബര്‍ വ്യാജമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മാഹിയിലെ ലോഡ്ജില്‍ നിന്ന് നാല് പേരെയും പിടികൂടിയത്. പേരാമ്ബ്ര ഡിവൈ എസ്പി വിവി ലതീഷ്, ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, എസ്‌ഐ ഷമീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിഎം സുനില്‍ കുമാര്‍, വിനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ വിസി ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്