ശക്തിയോടെ വേനൽമഴ ; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തിയോടെ വേനൽമഴ ; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഞായാറാഴ്ച വേനൽ മഴ ശക്തമായി. അതേസമയം സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും വ്യാഴാഴ്ച വരെ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയോടൊപ്പം മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനും സാധ്യയുണ്ട്. തെക്കൻ കേരളത്തിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴി വടക്കോട്ട് സഞ്ചരിക്കുകയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ വടക്കൻ മേഖലയിൽ മഴ ശക്തമാവാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഇടിയോടുകൂടി ശക്തമായ മഴ പെയ്തത്. കോട്ടയത്തും എറണാകുളത്തും സാമാന്യം ശക്തമായ മഴയാണ് ലഭിച്ചത്. തലസ്ഥാന നഗരത്തിൽ വൈകിട്ട് 4.15 ന് ആരംഭിച്ച മഴ മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു.

ശക്തമായ മഴയിൽ പലയിടങ്ങളിലും റോഡുകളിൽ വെള്ളം കയറി. വൈദ്യുതി തകരാറിലാവുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. നഗരത്തിൽ പലയിടത്തും വെള്ളം കയറി, മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും ഞായറാഴ്ച മഴ ലഭിച്ചു.

അതേസമയം ശകതമായ മഴ തുടർന്നാൽ വൈറൽ പനി, ഡെങ്കിപ്പനി, കൊതുകുജന്യ രോഗങ്ങൾ എന്നിവ പടരാൻ സാദ്ധ്യതയുള്ളതായി ആരോഗ്യവിദഗ്ദ്ധരും ഡോക്ടർമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴവെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മഴ മാറിയശേഷം പരിസരം ശുചീകരിക്കുകയും വേണം.