മഴ മാറിയിട്ടും ദുരിത പെയ്ത്തൊഴിയാതെ വെട്ടിത്തുരുത്ത്

മഴ മാറിയിട്ടും ദുരിത പെയ്ത്തൊഴിയാതെ വെട്ടിത്തുരുത്ത്

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: മഴ മാറിയിട്ടും വെട്ടിത്തുരുത്തിൽ ദുരിതം ബാക്കി.

വെട്ടിത്തുരുത്ത് മേഘലയിലെ വെള്ളം ഇറങ്ങാത്ത മുറ്റങ്ങൾ ഒട്ടനവധിയാണ്. ശൗചാലയങ്ങൾ ഉപയോഗിക്കാനാവാ ത്ത അവസ്ഥ.ജീവിതം താളത്തിലാവാ ൻ ഇനിയും ദിവസങ്ങൾ എടുക്കും. വിധവയും മൂന്ന് പെൺമക്കളും അടങ്ങിയ ചക്രത്തിപറമ്പിൽ സതിയും കുടുംബവും വീട്ടിൽ താമസിക്കാനാവാ ത്ത അവസ്ഥയിൽ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീട് വെള്ളം കയറി ഇറങ്ങിയപ്പോൾ തറയും ഭിത്തികളും ഇടിഞ്ഞ് തകർന്നു. വാസ യോഗ്യമല്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുക യാണ്. ഈ കടുംബത്തിന് വീട് നിർമ്മി ക്കാനാവശ്യമായ നടപടികൾ പഞ്ചായ ത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണം ബി ജെ പി ആവശ്യപ്പെട്ടു.പ്രദേശവാസിക ൾക്ക് നാളിതു വെരെ ഗവൺമെന്റ് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.

ആനുകൂല്യങ്ങൾ ലഭ്യമാക്കാനാവശ്യമാ യ നടപടി ഉണ്ടാവണം.

നിയോജക മണ്ഡലം ജനാൽ സെ ക്രട്ടറി ബി ആർ മഞ്ജീജീഷ്, ടൗൺ നോർത്ത് പ്രസിഡൻറ് രാമകൃഷ്ണൻ, കമ്മിറ്റി അംഗം രാജൻ വെട്ടിത്തുരുത്ത്, കുഞ്ഞച്ചൻ, സാബു, സുനിൽ, പ്രസന്ന എന്നിവർ പങ്കെടുത്തു.