ചെറിയ സ്വകാര്യ ക്വാറികൾ നിർത്തി സർക്കാർ സൂപ്പർ ക്വാറികൾ തുടങ്ങണം : കേന്ദ്ര ഭൗമ ശാസ്ത്ര കേന്ദ്രം

ചെറിയ സ്വകാര്യ ക്വാറികൾ നിർത്തി സർക്കാർ സൂപ്പർ ക്വാറികൾ തുടങ്ങണം : കേന്ദ്ര ഭൗമ ശാസ്ത്ര കേന്ദ്രം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളിൽ മലകളെ നെടുകെ പിളർന്നുള്ള പാറ ഖനനം അവസാനിപ്പിച്ച്, സർക്കാർ നിയന്ത്രണത്തിലുള്ള സൂപ്പർ ക്വാറികൾ ആരംഭിക്കണമെന്ന് സർക്കാരിന് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാർശ. ജില്ലകളിൽ കൂണുപോലെ ചെറിയ സ്വകാര്യ ക്വാറികൾ ആരംഭിക്കുന്നത് അവസാനിപ്പിച്ച് മൂന്ന് ജില്ലകൾക്ക് ഓരോ സൂപ്പർക്വാറി തുറക്കണമെന്നാണ് ശുപാർശ. കേരളത്തെ നാല് സോണുകളായി തിരിച്ച് എല്ലാവിധ പരിസ്ഥിതി പഠനവും നടത്തി, ആഘാതം കുറവുണ്ടാകുന്ന മേഖലകൾ കണ്ടെത്തിയാവണം സൂപ്പർക്വാറി അനുവദിക്കേണ്ടത്. ഡൈനാമിറ്റുകൾ എന്നറിയപ്പെടുന്ന കൂറ്റൻ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് പാറ പിളർക്കുന്ന രീതി അവസാനിപ്പിച്ച്, സൂപ്പർക്വാറികളിൽ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് ഖനനം നടത്തണം.

പാറഖനനം പൂർണമായി ഒഴിവാക്കാനാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനപ്രവർത്തനങ്ങളും നിർമ്മാണവും മുടങ്ങുമെന്നതിനാൽ പാറഖനനം പൂർണമായി ഒഴിവാക്കാനാവില്ല. പാറ ദൗർലഭ്യമുണ്ടായി നിർമ്മാണമേഖല സ്തംഭിച്ചാൽ സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയുണ്ടാവും. എന്നാൽ പരിസ്ഥിതിലോല മേഖലകളിൽ അശാസ്ത്രീയമായ പാറഖനനം തുടർന്നാൽ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമുണ്ടായ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം. അതിനാലാണ് ചെറിയ ക്വാറികൾക്ക് പകരമായി സൂപ്പർക്വാറികൾ വേണമെന്ന ശുപാർശ. സ്വകാര്യഖനനം അനുവദിക്കാമെങ്കിലും സൂപ്പർക്വാറികൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കണമെന്നും ശുപാർശയിലുണ്ടെന്ന് കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ക്രസ്റ്റൽ പ്രോസസ് മേധാവി ഡോ. വി. നന്ദകുമാർ പറഞ്ഞു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ വൻതോതിൽ ക്വാറികളുണ്ട്. ഇവയിൽ ഭൂരിഭാഗവും അനധികൃതമാണ്. സംസ്ഥാനത്തെ ക്വാറികളിൽ 90 ശതമാനവും അഞ്ചു ഹെക്ടറിൽ താഴെ വിസ്തീർണമുള്ള ചെറുകിട ക്വാറികളാണ്. ഇവരാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ നടത്തുന്നത്.

പശ്ചിമഘട്ടം തുരന്നു തുരന്ന്..

പശ്ചിമഘട്ടത്തിൽ 7157.6 ഹെക്ടറിലായി 5924 ക്വാറികൾ. ഇവ .02 ഹെക്ടർ മുതൽ 64.04 ഹെക്ടർ വരെ വിസ്തൃതിയിലുള്ളവയാണ്.
മദ്ധ്യകേരളത്തിൽ 3610.4 ഹെക്ടറിൽ 2438ഉം വടക്കൻ ജില്ലകളിൽ 1969, തെക്കൻ ജില്ലകളിൽ 1517 ക്വാറികളും അനുമതിയോടെ പ്രവർത്തിക്കുന്നു. ഇതിന്റെ പലമടങ്ങാണ് അനധികൃത ക്വാറികളുടെ എണ്ണം.
വനത്തിനുള്ളിൽ രണ്ടായിരത്തോളം ക്വാറികളുണ്ട്. ഒരു കാരണവശാലും ഖനനം അനുവദിക്കരുതെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്ത സോൺ-1ൽപെട്ട മേഖലയിലാണ് കവളപ്പാറയും പുത്തുമലയും.
ഒന്നാം അപകടമേഖലയിൽ 1486, രണ്ടാം മേഖലയിൽ169, മൂന്നാം മേഖലയിൽ 1667 ക്വാറികളുണ്ടെന്നാണ് കണക്ക്.

ക്വാറികളുടെ രേഖയിലെ കണക്ക്

  • പാലക്കാട് 867
  • എറണാകുളം 774
  • മലപ്പുറം 657
  • കോഴിക്കോട് 509
  • ഇടുക്കി 328
  • വയനാട് 161
Tags :