ഭർത്താവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ​ഗർഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച സംഭവം;പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഭർത്താവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ​ഗർഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച സംഭവം;പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഭർത്താവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ​ഗർഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച സംഭവം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു.

ആന്ധ്രാപ്രദേശിലെ ബപാട്‌ല ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ജോലി തേടി കൃഷ്ണ ജില്ലയിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതിയും ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.

പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടക്കുകയായിരുന്ന ഇവർക്കരികിലെത്തിയ മൂന്നംഗ സംഘം യുവതിയുടെ ഭർത്താവിനെ മർദിച്ചു. മദ്യലഹരിയിലായിരുന്ന സംഘത്തെ തടയാൻ ശ്രമിച്ച യുവതിയെ ഇവർ വലിച്ചിഴച്ചുകൊണ്ടു പോയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.

ക്രൂരമർദനത്തിനിരയായ ഭർത്താവ് റെയിൽവേ പൊലീസിന്റെ ഉൾപ്പെടെ സഹായത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയെ കുറ്റിക്കാട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.