അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ സീനിയോറിറ്റി വഴി നിയമിക്കാന്‍ ശ്രമിക്കുന്നത് യോഗ്യത ഇല്ലാത്തവരെ; ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കി; നിയമനത്തിനായി കാത്തിരിക്കുന്നവരുടെ അവസരം നഷ്ടമായേക്കും

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ സീനിയോറിറ്റി വഴി നിയമിക്കാന്‍ ശ്രമിക്കുന്നത് യോഗ്യത ഇല്ലാത്തവരെ; ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കി; നിയമനത്തിനായി കാത്തിരിക്കുന്നവരുടെ അവസരം നഷ്ടമായേക്കും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പിആര്‍ഡിയില്‍ പാക്കര്‍, സ്വീപ്പര്‍, ഒ.എ. തസ്തികകളില്‍ സ്ഥിരജോലി ചെയ്യുന്നവരെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് തിരുകി കയറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണം.

സ്പെഷല്‍ റൂള്‍ പ്രകാരം എഐഒ തസ്തികയ്ക്ക് ബിരുദവും അംഗീകൃത മാദ്ധ്യമത്തില്‍ രണ്ട് വര്‍ഷത്തെ മാദ്ധ്യമപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സ്പെഷല്‍ റൂള്‍ ഭേദഗതി വരുത്തി, സീനിയോറിറ്റി അനുസരിച്ചാണ് ഇവരെ ഈ തസ്തികയിലേക്ക് നിയമിക്കാന്‍ പിആര്‍ഡിയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്.

ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്പെഷല്‍ റൂള്‍സില്‍ ഭേദഗതികള്‍ വരുത്തി ബൈ ട്രാന്‍സ്ഫര്‍ നിയമനത്തില്‍ 10% സംവരണം നേടാനാണ് ശ്രമം നടക്കുന്നത്.

ഇവരെ തിരുകികയറ്റാനാണ് അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പിഎസ്സി ഷോര്‍ട് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

ഇത്തരം അനധികൃത നിയമങ്ങള്‍ നടത്തിയാല്‍ പിഎസ്സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ ചിലരുടെ അവസരം നഷ്ടമാകും.