മാതാപിതാക്കൾക്കൊപ്പം പൂജയ്ക്കായി ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മുങ്ങി; ആശ്രമം നടത്തിപ്പുകാരനായ സ്വാമി പൊലീസ് പിടിയിൽ

മാതാപിതാക്കൾക്കൊപ്പം പൂജയ്ക്കായി ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മുങ്ങി; ആശ്രമം നടത്തിപ്പുകാരനായ സ്വാമി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പൊലീസ് പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ്(36) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നാണ് മലയിൻകീഴ് പൊലീസ് പറയുന്നത്.

ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. ഇതിനിടെ മകന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് സൂര്യനാരായണൻ മുങ്ങി. പിന്നീട് തമിഴ്നാട് തക്കലയിൽ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു. പ്രതിയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ തക്കലയിൽ നിന്ന് പിടികൂടുകയായിരുന്നു.