ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്‌പ്രേ ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പ്രതി

ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്‌പ്രേ ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പ്രതി

സ്വന്തം ലേഖിക

കൊച്ചി : കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിനുമുന്നിൽ ഭൂമാത ബ്രിഗേഡ് പ്രവർത്തക ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓൺലൈനിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചു.

ആക്രമണം നടത്തിയ കണ്ണൂർ, എരിവേശി, പുല്ലായിക്കുടി വീട്ടിൽ ശ്രീനാഥ് പത്മനാഭൻ (28) അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെൽപ്ലൈൻ എന്ന വിഭാഗത്തിന്റെ നേതാവാണ്. എംസിഎ കഴിഞ്ഞ ഇയാൾ വർഷങ്ങളായി കൊച്ചിയിൽ ആസാദ് റോഡിലാണ് താമസം. ജോലിയൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘപരിവാറിൽ നിന്ന് പുറത്താക്കിയ പ്രതീഷ് വിശ്വനാഥ് രൂപീകരിച്ച പാർട്ടിയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്നാണ് ആർഎസ്എസ് പ്രവർത്തകർ പറയുന്നത്.

ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്‌പ്രേ ചെയ്തതിനു ഇവർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.കുരുമുളക് സ്പ്രേ ഓൺലൈനിലാണ് വാങ്ങിയത് എന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ കിട്ടാൻ ഒരു ദിവസത്തിലേറെ സമയം വേണ്ടിവരും.

നാട്ടിൽ ലഭ്യമല്ലാത്ത ഇത്തരം സാധനങ്ങൾ അന്വേഷിച്ച് സംഘടിപ്പിച്ചത് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തിലേക്കും വിരൽചൂണ്ടുന്നു. സ്ത്രീകളെ അപമാനിക്കൽ, ആക്രമിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

സംഭവസ്ഥലത്തു നിന്നുതന്നെ പൊലീസ് ഇയാളെ പിടികൂടി. കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേരും കേസിൽ പ്രതിയാണെന്ന് സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് വിജയശങ്കർ പറഞ്ഞു.