വി. കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും കുരുക്കിൽ ; പാലാരിവട്ടം പാലത്തിമൊപ്പം ആലുവ മണപ്പുറം പാലം അഴിമതിയും

വി. കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും കുരുക്കിൽ ; പാലാരിവട്ടം പാലത്തിമൊപ്പം ആലുവ മണപ്പുറം പാലം അഴിമതിയും

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : പാലാരിവട്ടംപാലം അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിക്കേസിൽ കൂടി മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയിൽ സർക്കാർ നടപടി വൈകുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഒരു വർഷമായിട്ടും സർക്കാർ പ്രോസിക്യൂഷൻ അപേക്ഷയിൽ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 2014ൽ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമ്മിക്കുന്നത്. ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണകരാറെങ്കിലും പദ്ധതി പൂർത്തിയാകുമ്പോൾ പതിനേഴ് കോടി രൂപ ചിലവായിരുന്നു. രണ്ട് കമ്ബനികളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ടെണ്ടറിൽ കരാർ ലഭിച്ച് കമ്പനിയ്ക്ക് ആർച്ച് പാലം നിർമ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഇല്ലായിരുന്നു എന്നും 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ഹർജിക്കാരന്റ പ്രധാന ആരോപണം. വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയ്ക്കായി ഹർജിക്കാരൻ 2019 സെ്ര്രപംബറിൽ സർക്കാറിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഫയലിൽ സർക്കാർ ഒരു തീരുമാനവും എടുത്തില്ലെന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തിൽ സർക്കാർ തുടരുന്ന അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യം. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ, പിഡബ്യൂഡി സെക്രട്ടറി അടക്കമുള്ളവർക്കെതിരെയും പ്രോസിക്യൂഷൻ അനുമതി തേടിയിട്ടുണ്ട്‌