മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പാലാ പോലീസിൻ്റെ പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. കോതമംഗലം രാമല്ലൂർ സ്വദേശി ഞാലിപ്പറമ്പിൽ പീറ്റർ ദേവസിയാണ് (43) പൊലീസ് പിടിയിലായത്.

ഈ മാസം 13 ആം തീയതി രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം വെച്ച കേസിലാണ് ഇയാളെ പാലാ എസ് എച്ച് ഒ കെ. പി തോംസൺ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്ക് കോതമംഗലം, പെരുമ്പാവൂർ, ആലുവ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ കോടനാട്, മേലുകാവ് സ്റ്റേഷൻ ലിമിറ്റുകളിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായും ഇതുവരെയും ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് തിരിച്ചറിഞ്ഞിട്ടില്ല എന്നും സമ്മതിച്ചിട്ടുള്ളതാണ്.

പ്രതി കേരളത്തിലെ വിവിധ ജില്ലകളിൽ സമാന തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു.വ്യാജ ആധാർ കാർഡും ഉരുപ്പടികളും നിർമ്മിച്ചു നൽകിയ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എസ് ഐ അഭിലാഷ് എംഡി, എ എസ് ഐ മാരായ അനിൽകുമാർ, ബിജു കെ തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്