
സ്വന്തം ലേഖിക
പൊന്‍കുന്നം: പാലാ പൊന്‍കുന്നം പിപി റോഡ് ജംഗ്ഷനിലെ ഡിവൈഡര്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
പാലാ-പൊന്‍കുന്നം റോഡ് ദേശീയപാതയുമായി സംഗമിക്കുന്ന ഭാഗത്താണ് ഡിവൈഡര്‍. പാലാ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ കുമളി ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കും തിരിയുന്നതിനാണ് ഡിവൈഡര്‍ സ്ഥാപിച്ചിട്ടുള്ളത്. ഡിവൈഡര്‍ ഉണ്ടെന്നുള്ള മുന്നറിയിപ്പ് നല്കുന്ന കറുപ്പും മഞ്ഞയും ചേര്‍ന്ന സൂചനാ ബോര്‍ഡില്ല. ഇതിനു പുറമേ ഡിവൈഡറില്‍ നിയമാനുസൃതമുള്ള കറുപ്പും വെള്ളയും ഇടവിട്ടുള്ള അടയാളം ഇല്ലാത്തതും അപകട കാരണമാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രികാലങ്ങളില്‍ പാലാ റോഡില്‍നിന്നു വരുന്ന സ്ഥലപരിചയമില്ലാത്ത വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടാകുന്നത് പതിവാണ്. എതാനും ദിവങ്ങള്‍ക്ക് മുൻപ് ശബരിമല തീര്‍ഥാടകരുടെ മിനിബസ് രാത്രയില്‍ ഡിവൈഡറില്‍ ഇടിച്ചുകയറി.
തിങ്കളാഴ്ച രാത്രിയില്‍ സ്വകാര്യ കാറും ഡിവൈഡറില്‍ ഇടിച്ചുകയറി. രണ്ടു സംഭവങ്ങളിലും വാഹനങ്ങള്‍ മറിയാതിരുന്നത് കാരണമാണു വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വേണ്ട സംവിധാനം ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമാണ്.







