
പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളില്‍ കമിതാക്കളുടെ കാമകേളി വിളയാട്ടം ; അതിരുവിട്ട ചുറ്റിക്കളികള്‍ കണ്ടു മടുത്ത് യാത്രക്കാർ ; ചോദ്യം ചെയ്താൽ അവസാനം വാദി പ്രതിയാകുമെന്ന് ഭയം
സ്വന്തം ലേഖകൻ
പാലാ: പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളില്‍ രാവിലെയും വൈകിട്ടും കമിതാക്കളായ സ്കൂള്‍, കോളേജ് കുട്ടികളുടെ ചുറ്റിക്കളികള്‍ കണ്ട് മടുത്ത യാത്രക്കാരും വ്യാപാരികളും പരസ്പരം ചോദിക്കുന്നു.
ബസ് ടെർമിനലിന്റെ മുകള്‍ നിലയിലേക്ക് കടന്നുചെല്ലാൻ പറ്റാത്ത അവസ്ഥയാണത്രേ. പരിസരം പോലും മറന്ന് കമിതാക്കള്‍ ഇവിടം കയ്യടക്കിയിരിക്കുന്നു. ഇവിടെയെത്തുന്ന കമിതാക്കളില്‍ കൂടുതലും 15നും 20നും ഇടയിലുള്ളവരാണെന്ന് അറിയുമ്ബോള്‍ ആരും ഞെട്ടിപ്പോകും. പട്ടാപ്പകല്‍ നടക്കുന്ന അതിരുവിട്ട ചുറ്റിക്കളികള്‍ സമീപത്തെ വ്യാപാരികളും യാത്രക്കാരും കണ്ടു മടുത്തു. ഇവരോട് തങ്ങള്‍ക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അവസാനം വാദി പ്രതിയാകുമോയെന്നാണ് ഭയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ടെർമിനലിലെ നടുവിലുള്ള ഗോവണിയിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന കമിതാക്കള്‍ മുകള്‍നിലയിലെ പല ഭാഗങ്ങളും കയ്യടക്കിയിരിക്കുകയാണ്. ഏറ്റവും മുകള്‍ നിലയില്‍ ഉപയോഗശൂന്യമായ സ്ഥലം തങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് കരുതിയാണത്രേ കമിതാക്കള്‍ അവിടേക്ക് കടന്നു ചെല്ലുന്നത്. ഇവിടെ മദ്യക്കുപ്പികളും മറ്റും കാണാം.
കൊട്ടാരമറ്റം ബസ് ടെർമിനലില്‍ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം പാലാ നഗരസഭാ കൗണ്‍സില്‍ ഒന്നടങ്കം പലതവണ ഉയർത്തിക്കൊണ്ട് വന്നിട്ടുള്ളതാണ്. ഇതു സംബന്ധിച്ച് നഗരസഭയുടെ പ്രമേയം ഉയർന്ന പൊലീസ് അധികാരികള്‍ക്ക് സമർപ്പിക്കുകയും ചെയ്തതാണ്. എന്നാലും ഒരു പ്രയോജനവും ഉണ്ടായില്ല. മുമ്ബ് കെ.പി. ടോംസണ്‍ പാലായില്‍ സി.ഐ. ആയിരിക്കെ ഇത് സംബന്ധിച്ച് പരാതി ഉയരുകയും പലതവണ അദ്ദേഹം മഫ്തിയില്‍ ബസ് ടെർമിനലിനുള്ളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇത് വാർത്തയായതോടെ വിദ്യാർത്ഥികളുടെ ചുറ്റിക്കളികള്‍ക്ക് ഒരറുതി വന്നതാണ്. എന്നാലിപ്പോള്‍ മുമ്ബത്തേക്കാള്‍ കൂടുതലാണ് ഇവരുടെ ഇടപാടുകള്‍.
”കോവളത്തും മറ്റും അർദ്ധനഗ്‌നരായ സ്ത്രീകളും പുരുഷൻമാരും വെയില്‍ കാഞ്ഞ് കിടക്കുന്നത് പലർക്കുമൊരു കാഴ്ചയാണ്. എന്നാല്‍ ഇതിനപ്പുറമാണ് കൊട്ടാരമറ്റം ബസ് ടെർമിനലില്‍ നടക്കുന്ന ചില സംഭവങ്ങള്‍. പലപ്പോഴും ഞങ്ങള്‍ ഇത്തരം നടപടികളിലേർപ്പെടുന്ന വിദ്യാർത്ഥികളെ ഓടിക്കാറുണ്ട്. എന്നാല്‍ സദാചാര പൊലീസ് എന്ന വിമർശനം വരുന്നതിനാല്‍ ഇപ്പോള്‍ ഞങ്ങളും കണ്ണടയ്ക്കുകയാണ്”. ബസ് സ്റ്റാന്റിലെ ഒരു ജീവനക്കാരൻ തുറന്നു പറഞ്ഞു.