രഹസ്യമായി കാണാനെത്തിയ യുവതിയ്ക്ക് വേണ്ടി നടുറോഡിൽ രണ്ട് കാമുകന്മാർ തമ്മിലടിച്ചു: തമ്മിലടിച്ചത് പാലാ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും: തലയൂരാൻ കാമുകി ഒരാൾക്കൊപ്പം സ്ഥലം വിട്ടതോടെ തട്ടിക്കൊണ്ടു പോയെന്ന് പരാതിയുമായി കാമുകൻ

രഹസ്യമായി കാണാനെത്തിയ യുവതിയ്ക്ക് വേണ്ടി നടുറോഡിൽ രണ്ട് കാമുകന്മാർ തമ്മിലടിച്ചു: തമ്മിലടിച്ചത് പാലാ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും: തലയൂരാൻ കാമുകി ഒരാൾക്കൊപ്പം സ്ഥലം വിട്ടതോടെ തട്ടിക്കൊണ്ടു പോയെന്ന് പരാതിയുമായി കാമുകൻ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: രഹസ്യമായി കാമുകൻമാരെ കാണാനെത്തിയ യുവതിയ്ക്ക് വേണ്ടി കാമുകന്മാർ നടുറോഡിൽ തമ്മിലടിച്ചു. പൊലീസുകാരനും കെ.എസ്്.ഇ.ബി ഉദ്യോഗസ്ഥനായ കാമുകനുമാണ് നടുറോഡിൽ യുവതിയ്ക്ക് വേണ്ടി തമ്മിൽ തല്ലിയത്. സംഭവം കൈവിട്ടു പോകുമെന്ന് തോന്നതിയതോടെ യുവതി ഒരു കാമുകനൊപ്പം വണ്ടിയിൽ കയറി സ്ഥലം വിട്ടു. പിടിയിൽ നിന്നും കാമുകി കൈവിട്ട് പോയതോടെ സ്‌കൂട്ടറിൽ പിന്നാലെ പാഞ്ഞ കാമുകനാകട്ടെ യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസിൽ പരാതിയും നൽകി. കഥയറിയാത്ത പൊലീസ് വയർലെസ് അലർട്ടും നൽകി നാടുമുഴുവൻ ഓടിപ്പാഞ്ഞതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്.
ശനിയാഴ്ച ഉച്ചയോടെ പത്തംതിട്ടയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ തട്ടിക്കൊണ്ടു പോകൽ നാടകം അരങ്ങേറിയത്. മണിയാർ എആർ ക്യാമ്പിന് സമീപത്ത് താമസിക്കുന്ന യുവതിയാണ് കഥയിലെ നായികയായി രംഗത്ത് എത്തിയത്. ഇവരുമായി അടുപ്പമുള്ള രണ്ട് കാമുകൻമാരെ ഇവർ കാണാനായി ഒരേ സമയം വിളിച്ച് വരുത്തുകയായിരുന്നു.
ഭർത്താവ് കെഎസ്ആർടിസിയിൽ എം പാനൽ ഡ്രൈവറായിരുന്നു. കാമുകരിൽ ഒരാൾ പൊൻകുന്നം സ്വദേശിയായ പൊലീസ് ഡ്രൈവർ, പാലാ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. മറ്റൊരു കാമുകൻ സീതത്തോട് കെഎസ്ഇബിയിലെ ഡ്രൈവർ.
കാമുകനെകാണാനെത്തിയ യുവതിയാകട്ടെ സിപിഎമ്മിന്റെ പോഷകസംഘടനയുടെ ഭാരവാഹിയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളിൽ പത്തനംതിട്ടയിൽ വച്ച് കാണാൻ വീട്ടമ്മ കാമുകന്മാർക്ക് ടൈം കൊടുക്കുന്നു. ഇത് അനുസരിച്ച് രണ്ടു മണിക്ക് പാലായിൽ നിന്ന പൊലീസ് ഡ്രൈവർ മൂന്നിന് പത്തനംതിട്ടയിൽ ഹാജർ. വന്നപാടേ രണ്ടു പേരും തമ്മിൽ വഴക്കായി പൊലീസ് കാമുകൻ വീട്ടമ്മയുടെ മുഖമടച്ച് രണ്ടെണ്ണം കൊടുത്തു. ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിൻ പ്രകാരം ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്ഇബി ഡ്രൈവറുടെ വരവ്.
കാമുകന്മാർ നേർക്ക് നേരെ കണ്ടതോടെ മുറുമുറുപ്പ് തുടങ്ങി. തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പൊലീസുകാരനൊപ്പം കാറിൽ കയറി സ്ഥലം വിട്ടു. നിരാശാ കാമുകനായി മാറിയ കെഎസ്ഇബി ഡ്രൈവർ സ്‌കൂട്ടറിൽ ചേസിങ് നടത്തി. ഇതിനിടെയാണ് പൊലീസിൽ വിളിച്ച് കിഡ്‌നാപ്പിങ് നടന്നുവെന്ന് അറിയിച്ചത്. ഇതോടെ പത്തനംതിട്ട പൊലീസ് പരക്കം പാഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട യുവതിക്കായി നാടുമുഴുവൻ പൊലീസ് ഓടി നടന്നു. കിട്ടാതെ വന്നപ്പോൾ വിവരം നൽകിയയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ആദ്യമൊക്കെ ഇയാൾ ഉരുണ്ടു കളിച്ചെങ്കിലും ഒടുവിൽ ഇയാൾ സത്യം പറഞ്ഞു.

തുടർന്ന് പാലാ സ്റ്റേഷനുമായി ബന്ധപ്പെട്ട് പൊലീസുകാരന്റെ നമ്പർ എടുത്തു. ഇയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭർത്താവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പൊലീസുകാരനായ കാമുകനും സ്റ്റേഷനിൽ എത്തി. വഴിയിൽ ആരും പിടികൂടാതിരിക്കാൻ ഊടുവഴികളിലൂടെ കറങ്ങി നടക്കുകയായിരുന്നു ഇരുവരും. പത്തനംതിട്ട വിട്ട് എങ്ങും പോയിട്ടുമില്ലായിരുന്നു. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാൽ മൂവരെയും താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പൊലീസുകാരൻ മുൻപ് പരിശീലനത്തിയായി മണിയാറിലെ എആർ ക്യാമ്ബിൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്താണ് വീട്ടമ്മയുമായി സൗഹൃദത്തിലാകുന്നത്. ഇത് നിർബാധം തുടർന്നു വരികയായിരുന്നു. വീട്ടമ്മയ്ക്ക് താൻ മാത്രമല്ല, കാമുകനായി ഉണ്ടായിരുന്നത് എന്ന് ഇന്നലെയാണ് രണ്ട് കാമുകന്മാരും അറിയുന്നത്.