വീട്ടിൽ ആകെയുള്ള അദ്ധ്യാപികയായ അമ്മയും രണ്ട് പെൺമക്കളും: എന്നിട്ടും അശ്ലീല വീഡിയോ കണ്ടു; നവദമ്പതിമാരെ കുടുക്കിയത് തമാശയ്ക്ക് കണ്ട പോൺ വീഡിയോ; പള്ളിയിൽ നിന്നെത്തിയ കുട്ടുകാർ ഉപയോഗിച്ച വൈഫൈ വീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ കയറ്റി: അശ്ലീല വീഡിയോ തകർത്ത സ്വപ്‌നങ്ങൾ കോട്ടയം ജില്ലയിൽ ഏറെ; പൊലീസ് വിരിച്ച വലയിൽ തലവച്ചത് നിരവധി ആളുകൾ

വീട്ടിൽ ആകെയുള്ള അദ്ധ്യാപികയായ അമ്മയും രണ്ട് പെൺമക്കളും: എന്നിട്ടും അശ്ലീല വീഡിയോ കണ്ടു; നവദമ്പതിമാരെ കുടുക്കിയത് തമാശയ്ക്ക് കണ്ട പോൺ വീഡിയോ; പള്ളിയിൽ നിന്നെത്തിയ കുട്ടുകാർ ഉപയോഗിച്ച വൈഫൈ വീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ കയറ്റി: അശ്ലീല വീഡിയോ തകർത്ത സ്വപ്‌നങ്ങൾ കോട്ടയം ജില്ലയിൽ ഏറെ; പൊലീസ് വിരിച്ച വലയിൽ തലവച്ചത് നിരവധി ആളുകൾ

ക്രൈം ഡെസ്‌ക്

കോട്ടയം: സംസ്ഥാനത്തെ ഓപ്പറേഷൻ പി ഹണ്ടിൽ പന്ത്രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരിൽ പലരും അക്ഷരാർത്ഥത്തിൽ സംഭവം അറിഞ്ഞത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മാത്രമാണ്.

കേസിൽ പിടിയിലായവരിൽ പലർക്കും തങ്ങൾ ചെയ്തത് ക്രമിനൽകുറ്റമാണെന്ന് മനസിലാകുക പോലും ചെയ്തിട്ടില്ല. പലരും അശ്ലീല വീഡിയോ കാണുന്നതിനു വേണ്ടിയാണ് ഇന്റർനെറ്റിൽ കയറിയത്. പക്ഷേ, ഇവർ കയറിയ സൈറ്റിൽ പക്ഷേ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിറയെ ഉണ്ടായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് അഞ്ചു വർഷം വരെ തടവും, മൂന്നു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമായാണ് ഇന്ത്യൻ ശിക്ഷാനിയമം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരപരിധിയിൽ തന്നെ താമസിക്കുന്ന അദ്ധ്യാപികയായ വീ്ട്ടമ്മയെയും രണ്ടു പെൺമക്കളെയും പൊലീസ് വലയിലാക്കിയത് മരുമകനായിരുന്നു. കോട്ടയത്തെ ഒരു വീട്ടിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതായാണ് ഇന്റർപോൾ വിവരം കൈമാറിയത്. വിവരം അറിഞ്ഞ പൊലീസ് സംഘം സ്ഥലത്ത് എത്തി. വീട്ടിലുള്ളത് അദ്ധ്യാപികയായ അമ്മയും, രണ്ട് പെൺമക്കളും മാത്രം. പൊലീസ് സംഘം കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ഇന്റർപോൾ നൽകിയ വിവരങ്ങളെല്ലാം കിറു കൃത്യം. പിന്നെ ആരാണ് പ്രതിയെന്നന്വേഷിച്ചപ്പോഴാണ് മരുമക്കൾ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടെന്നറിഞ്ഞത്. വീട്ടിലെ വൈഫൈ ഉപയോഗിച്ച് മരുമക്കളിൽ ആരോ, നെ്റ്റിൽ അശ്ലീല വീഡിയോ തിരഞ്ഞു. കിട്ടിയതാകട്ടെ കുട്ടികളുടെ വീഡിയോയും. ഇതോടെ ഇന്റർനെറ്റ് കണക്ഷൻ ടീച്ചറുടെ പേരിലായതിനാൽ ടീച്ചർ കേസിൽ പ്രതിയായി.

അടുത്തിടെ മാത്രം വിവാഹിതരായ നവദമ്പതിമാർ അമേരിക്കയിലേയ്ക്കു മടങ്ങിപ്പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് തമാശയ്ക്കായി ഇന്റർനെറ്റിൽ അശ്ലീല വീഡിയോ തിരഞ്ഞത്. ഇവർ ചെന്ന് കയറിയതാകട്ടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുന്ന സൈറ്റിലും. കൃത്യമായ ഐപി വിലാസവുമായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുങ്ങിയത് ഇവർ അറിഞ്ഞത്. ഇന്റർപോളിന്റെ ഇടപാടായതിനാൽ പാസ്‌പോർ്ട്ടും പോയി വിദേശയാത്രയും മുടങ്ങി.

പ്ള്ളിയിൽ നിന്നും മടങ്ങിയെത്തിയ വിരുതൻമാരായ കൂട്ടുകാർ വിദ്യാർത്ഥിയുടെ അച്ഛനെ പൊലീസ് സ്റ്റേഷനിൽ കയറ്റിയ കഥയാണ് മറ്റൊന്ന്. പള്ളിയിൽ നിന്നു എന്നും കൂ്ട്ടുകാരെയും കൂട്ടി വീട്ടിൽ എത്തിയിരുന്ന മകൻ, കൂ്ട്ടുകാർക്ക് വൈഫൈയുടെ പാസ് വേഡും സൗജന്യമായി നൽകിയിരുന്നു. ഇതേ തുടർന്ന് കൂട്ടുകാരിൽ ഒരാൾ വീട്ടിലിരുന്ന ഇന്റർനെറ്റിൽ പോൺ വീഡിയോ സെർച്ച് ചെയ്തു. കി്്ട്ടിയത് കുട്ടികളുടെ വീഡിയോ. പൊലീസ് എത്തിയപ്പോൾ കുടുങ്ങിയത് വീ്ട്ടുകാരും.