കുടുംബപ്രശ്നങ്ങള്‍ മാറാന്‍വേണ്ടി നഗ്നപൂജ ചെയ്യണം; യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു; ഓണ്‍ലൈന്‍ ജ്യോതിഷി പിടിയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണ്‍ലൈന്‍ ജ്യോതിഷി ചമഞ്ഞ് സോഷ്യല്‍ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രവചരിപ്പിച്ച യുവാവ് പിടിയിലായി.

കള്ളിക്കാട്, മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ്(37) ആണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് സുബിഷിനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലൂടെ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൌണ്ടുകള്‍ തുടങ്ങി യുവതികളുമായി ചാറ്റ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ സംഘടിപ്പിച്ചത്. കുടുംബപ്രശ്നങ്ങള്‍ മാറാന്‍വേണ്ടി നഗ്നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് സുബീഷ് നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്.

എന്നാല്‍ യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് സുബീഷ് ചെയ്തിരുന്നത്. നെയ്യാര്‍ഡാം സ്വദേശിനിയായ യുവതിയുമായി ചാറ്റ് ചെയ്യുകയും ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോയും നഗ്നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്.

എന്നാല്‍ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ വഴി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി അയച്ചുനല്‍കുകയാണ് ചെയ്തത്. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്.

തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി ശില്‍പ ഐപിഎസിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പൊലീസ് സൂപ്രണ്ട് വിജുകുമാര്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രതീഷ് ജി എസ്, സബ് ഇന്‍സ്പെക്ടര്‍ സതീഷ് ശേഖര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം, അദീന്‍ അശോക്, ബീന എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.