ജോലിയും കൂലിയും ഭാര്യയും മക്കളുമില്ലാത്ത വയനാട് എംപി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പെട്ടെന്ന് മടങ്ങിയതിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ് മാധവൻ

ജോലിയും കൂലിയും ഭാര്യയും മക്കളുമില്ലാത്ത വയനാട് എംപി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പെട്ടെന്ന് മടങ്ങിയതിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ് മാധവൻ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത് വയനാട് മണ്ഡലത്തിലായിരുന്നു. ഏറെ ആൾനാശം ഉണ്ടാക്കിയ മലപ്പുറം കവളപ്പാറ- വയനാട് പുത്തുമല ഉരുൾപ്പൊട്ടൽ പ്രദേശങ്ങളും വയനാട് മണ്ഡലത്തിലായിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടിൽ എംപിയായ രാഹുൽ ഗാന്ധി ആദ്യ ദിവസങ്ങളിൽ സന്ദർശനം നടത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസങ്ങൾക്കൊണ്ട് തന്നെ മടങ്ങുകയും ചെയ്തു. മണ്ഡലത്തിൽ തുടരാതെ മടങ്ങിയ രാഹുലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.

രാഹുൽ ഗാന്ധി എം.പിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത് ഇങ്ങനെയായിരുന്നു. നിലവിൽ ജോലിയും കൂലിയുമില്ല.. നാട്ടിൽ കാത്തിരിയ്ക്കാൻ ഭാര്യയോ മക്കളോ ഇല്ല, സ്വന്തം മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങൾ വിരുന്നുകാരനെപ്പോലെയാണ് അദ്ദേഹം സന്ദർശിയ്ക്കാനെത്തിയത്. വന്ന് പെട്ടെന്ന് മടങ്ങുകയും ചെയ്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേറെ പണിയൊന്നുമില്ലാത്ത രാഹുൽ തിരക്കെന്ന നാട്യം അവസാനിപ്പിച്ച് വയനാട്ടിൽ തുടരണമായിരുന്നുവെന്നായിരുന്നു എൻഎസ് മാധവൻ ട്വീറ്റ് ചെയ്തത്. അദ്ദേഹം വയനാട്ടിൽ തുടർന്ന് പണിയെടുക്കണം. എങ്ങനെ പണിയെടുക്കണമെന്ന് അറിയാൻ സ്ഥലം എംഎൽഎ സികെ ശശീന്ദ്രനെ പോലെയുള്ള ആളുകളുടെ മാതൃക സ്വീകരിക്കാവുന്നതാണെന്നും എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു.

വയനാട് എംപിയായ രാഹുൽ ഗാന്ധി ഞായറാഴ്ചയാണ് കേരളത്തിൽ എത്തിയത്. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ദുരിതം അനുഭവിക്കുന്ന മലപ്പുറത്തും വയനാട്ടിലും രാഹുൽ സന്ദർശനം നടത്തിയിരുന്നു. വയനാട്ടിലെ പ്രശ്‌നങ്ങൾ വിശദീകരിച്ചുകൊണ്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.