കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കയർ കെട്ടി വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചും മുഖം പ്ലാസറ്റിക് കവർ ഉപയോഗിച്ച് തലവഴി മൂടിയ നിലയിലും

കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കയർ കെട്ടി വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചും മുഖം പ്ലാസറ്റിക് കവർ ഉപയോഗിച്ച് തലവഴി മൂടിയ നിലയിലും

സ്വന്തം ലേഖകൻ

കൊച്ചി: മരടിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപത്ത് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് നെഹിസ്യയ

തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിൽ കിടക്കയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്.
രാവിലെ എഴുന്നേക്കാൻ താമസിച്ചതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനായ സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിൽ കയർ കെട്ടി, വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തലവഴി മൂടി മുഖം മറച്ച നിലയിലുമായിരുന്നു മൃതദേഹം. പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയെ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയിൽ ഒന്നോ രണ്ടോ മാർക്കിന്റെ കുറവുണ്ടായതിന് അച്ഛൻ ശാസിച്ചിരുന്നു.

വീട്ടിൽ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയുടെ 18-ാം പിറന്നാൾ ആഘോഷം കൂട്ടുകാരെ ക്ഷണിച്ചുവരുത്തി ആഘോഷിച്ചിരുന്നു.

മരട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഫൊറൻസിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കൊലപാതകമാണെങ്കിൽ മുകളിലെ കിടപ്പുമുറിയിൽ നിന്ന് കൊലപാതകശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു.

കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.