കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക്  നാളെ  തുറക്കും;  ആറ് വർഷമായി  അടഞ്ഞുകിടക്കുന്ന പാർക്കാണ്  പൊതുജനങ്ങൾക്കായി  തുറന്ന് കൊടുക്കുന്നത്; നടപടി  തേർഡ് ഐ ന്യൂസിൻ്റെ  ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് നാളെ തുറക്കും; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്; നടപടി തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് നാളെ നാലു മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ തുറന്ന് നല്കും.

ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നല്കിയ ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വർഷമായി അടഞ്ഞുകിടന്ന പാർക്ക് 2019 ഡിസംബർ 26നു നവീകരിച്ച് തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു.. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും നഗരസഭാ വിഹിതവുമടക്കം 2.07 കോടി രൂപ മുടക്കിയാണു പാർക്ക് നവീകരിച്ചത്.

പിന്നീട് കോവിഡ് പടർന്ന് പിടിക്കുകയും തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നാലു മാസത്തേക്ക് അടച്ചിട്ട പാർക്ക് രണ്ട് വർഷമായിട്ടും ഇതുവരെ തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.ഇതോടെയാണ് പാർക്ക് തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റീസ് അനു ശിവരാമൻ പാർക്ക് തുറന്നു കൊടുക്കാൻ ഉത്തരവിടുകയായിരുന്നു.

ഇതേ സമയം കോടിമതയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പാർക്ക് കൃത്യമായി തുറന്ന് പ്രവർത്തിക്കുകയും കോട്ടയംകാരെ കൊള്ളയടിക്കുകയുമാണ്. ഇതിൻ്റെ വിഹിതം നഗരസഭയിൽ പലരും കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം

പാർക്കിന്റെ സൗകര്യങ്ങൾ നഗരസഭയുടെ സ്റ്റാൻഡിംഗ് കമ്മറ്റിയും ഉദ്യോഗസ്ഥരും ഇന്ന് രാവിലെ വിലയിരുത്തി. കളി ഉപകരണങ്ങൾ, വാട്ടർ സിസ്റ്റം, മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവയുടെ പോരായ്മകൾ ഒരാഴ്ച കൊണ്ട് പരിഹരിച്ച ശേഷമാണ് പാർക്ക് തുറന്നു നൽകുന്നത് .

വൈകിട്ട് 3 മുതൽ 8 വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം . അഞ്ച് വയസു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മുതിർന്ന കുട്ടികൾക്ക് പന്ത്രണ്ട് രൂപയും, മറ്റുള്ളവർക്ക് ഇരുപത്തിനാല് രൂപയുമാണ് പ്രവേശന ഫീസ്. ഉദ്ഘാടനം പ്രമാണിച്ച് നാളെ എല്ലാ സന്ദർശകർക്കും പ്രവേശനം സൗജന്യമായിരിക്കും