ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ..! അമ്മായിയമ്മ – മരുമകൾ തർക്കം കൊണ്ടുചെന്നെത്തിച്ചത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്ക് പറയാനുള്ളത് മറ്റൊരു വശം

ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ..! അമ്മായിയമ്മ – മരുമകൾ തർക്കം കൊണ്ടുചെന്നെത്തിച്ചത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്ക് പറയാനുള്ളത് മറ്റൊരു വശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണു മരിച്ചത്.

 

സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. വിപിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിപിന്റെ ഭാര്യ മായയും മകൾ ദൗത്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ദാരുണ സംഭവം അരങ്ങേറിയത്. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു.

 

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും വിപിന്റെ ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം.

അമ്മയുടെ മൃതദേഹം കട്ടിലില്‍നിന്നും മകനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകന്‍ അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

 

വിപിനും ഭാര്യയും അമ്മയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. വിപിന്‍ സ്വകാര്യ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ഡ്രൈവറും സെയില്‍സ്മാനുമാണ്.

 

അതേസമയം ബന്ധുക്കൾ പറയുന്നത് വീട്ടിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിപിന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സ്‌നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു എന്നാണ്.