മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ; പിടിയിലായത് കുറിച്ചി സ്വദേശികൾ

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ; പിടിയിലായത് കുറിച്ചി സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

ചിങ്ങവനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുറിച്ചി എസ് പുരം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ അനൂപ് എസ് (28), കുറിച്ചി എസ് പുരം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ സന്ദീപ് എസ് (31), കുറിച്ചി എസ് പുരം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ സനൂപ് എസ് (30), കുറിച്ചി എസ് പുരം ഭാഗത്ത് അശ്വന്ത് ഭവൻ വീട്ടിൽ അശ്വന്ത് സി.എസ് (23) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സംഘം ചേർന്ന് 28ആം തീയതി രാവിലെ 10.30 മണിയോടുകൂടി കുറിച്ചി ഫ്രഞ്ച് മുക്ക് ഭാഗത്ത് വെച്ച് മല്ലപ്പള്ളി സ്വദേശിയായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കും,മുഖത്തിനും അടിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ കയ്യിലുണ്ടായിരുന്ന 5000 രൂപയും, 18,000 രൂപ വിലയുള്ള മൊബൈൽ ഫോണും പിടിച്ചുപറിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

യുവാവുമായി ഇവർക്ക് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളിൽ ഒരാളായ സന്ദീപ് എസിന് ചിങ്ങവനം സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ മണികണ്ഠൻ, സാഞ്ജിത്ത് എന്നിവരും അന്വേഷണത്തിൽ ഉണ്ടായിരുന്നു.