കുളുവും മണാലിയുമല്ല… ഇത് നമ്മുടെ സ്വന്തം മൂന്നാർ..!  താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ; തണുത്തുറഞ്ഞ മൂന്നാറിലേക്ക്  സഞ്ചാരികള്‍ ഒഴുകിയെത്തുന്നു

കുളുവും മണാലിയുമല്ല… ഇത് നമ്മുടെ സ്വന്തം മൂന്നാർ..! താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ; തണുത്തുറഞ്ഞ മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു

Spread the love

സ്വന്തം ലേഖിക

മൂന്നാര്‍: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തി.

കന്നിമലയിലും ഗൂഡാര്‍വിളയിലും പുര്‍ച്ചെ മൂന്നുമണിയോടെയാണ് താപനില പൂജ്യം കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കാനും മഞ്ഞിന്റെ കാഴ്ചകള്‍ കാണാനും സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്.

ഇന്നലെയും പൂജ്യത്തിന് താഴെയായിരുന്നു താപനില. ഇന്നലെ പുലര്‍ച്ചെയാണ് കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റ്, ലക്ഷ്മി എസ്റ്റേറ്റ്, കന്നിമല എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. കെ.ഡി.എച്ച്‌.പിയുടെ കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസിയാണ് ഈ കണക്ക് പുറത്ത് വിട്ടത്.

സീസണില്‍ ആദ്യമായാണ് ഇന്നലെ പുലര്‍ച്ചെ താപനില മൈനസിലെത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. ദേവികുളം, സെവന്‍മല എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയും സൈലന്റ് വാലി, മൂന്നാറിലെ ഉപാസി കേന്ദ്രം എന്നിവിടങ്ങളില്‍ ഒരു ഡിഗ്രിയും താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇതോടെ ചെണ്ടുവര ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ അല്‍പം വൈകിയാണ് മൂന്നാറില്‍ അതിശൈത്യം എത്തിയത്. നേരത്തെ ഡിസംബര്‍ 30ന് ദേവികുളത്തെ ലാക്കാട്, ഗുണ്ടുമല മേഖലകളിലാണ് കുറഞ്ഞ താപനില പൂജ്യത്തിലെത്തിയിരുന്നു.