മൾട്ടികളർ എൽ ഇ ഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമാനുസരണമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ

മൾട്ടികളർ എൽ ഇ ഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമാനുസരണമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ

മൾട്ടികളർ എൽ ഇ ഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമനുസരണമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ

സ്വന്തം ലേഖകൻ

കൊച്ചി: മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത ഇവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് വാഹന നിയമത്തിനു പുറമെയുള്ള ശിക്ഷാ നടപടികൾക്കൊപ്പം ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉത്തരവിട്ടു.

റോഡ് സുരക്ഷാ നിയമവും മോട്ടോർ വാഹന നിയമവും മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റഗുലേഷൻസ് വ്യവസ്ഥകളും കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ 2019ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഓൾ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും നൽകിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ്.

അമിത വേഗം, അമിത ഭാരം, മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും മൊബൈലിൽ സംസാരിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഓവർലോഡ് കയറ്റുന്ന ചരക്കു വാഹനങ്ങളുടെ പെർമിറ്റും രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.

Tags :