മുടക്കോഴിമല ഓപ്പറേഷനിലൂടെ സി പി എമ്മിൻ്റെ കണ്ണിലെ കരടായ ഷൗക്കത്തലിയടക്കം ഒൻപത് പേർക്ക് ഐപിഎസ്; ടി പി കേസന്വേഷണത്തിലൂടെ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കിയ ഷൗക്കത്തലി ഐപിഎസുമായി എത്തുമ്പോൾ

മുടക്കോഴിമല ഓപ്പറേഷനിലൂടെ സി പി എമ്മിൻ്റെ കണ്ണിലെ കരടായ ഷൗക്കത്തലിയടക്കം ഒൻപത് പേർക്ക് ഐപിഎസ്; ടി പി കേസന്വേഷണത്തിലൂടെ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കിയ ഷൗക്കത്തലി ഐപിഎസുമായി എത്തുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ് പി എ പി ഷൗക്കത്തലി അടക്കം 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് അനുവദിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്‌സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൗക്കത്തലിക്കൊപ്പം ടി പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷും ഐപിഎസ് കിട്ടിയവര്‍ക്കൊപ്പമുണ്ട്. എ ആര്‍ പ്രേംകുമാര്‍, ഡി മോഹനന്‍, ആമോസ് മാമ്മന്‍, വി യു കുര്യാക്കോസ്, എസ് ശശിധരന്‍, പി എന്‍ രമേഷ് കുമാര്‍, എം എല്‍ സുനില്‍ എന്നിവരാണ് ഐ പി എസ് ലഭിച്ച മറ്റുള്ളവര്‍.

സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തെയും, കൊലയ്ക്ക് ശേഷം മുടക്കോഴി മലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനലുകളേയും സിപിഎം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ പി ഷൗക്കത്തലി ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ്.

അന്ന് മുതൽ ഷൗക്കത്തലി സിപിഎമ്മിൻ്റെ കണ്ണിലെ കരടാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, ടിപി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷൗക്കത്തലി എന്‍ഐഎയിലേക്കു ഡെപ്യൂട്ടേഷനില്‍ പോവുകയായിരുന്നു.

പിഎസ്‌സിയുടെ എസ് ഐ റാങ്ക് പട്ടികയില്‍ ഒന്നാമനായിരുന്നു ഷൗക്കത്തലി. മൂന്നാം റാങ്കുകാരനായിരുന്നു കെ വി സന്തോഷ്.