video
play-sharp-fill

Friday, May 23, 2025
HomeMainമെഡിക്കൽ കോളജുകൾ ഉൾപ്പെടെ 16 സർക്കാർ ആശുപത്രികളിൽ സ്റ്റെന്റിനും അനുബന്ധ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം; ആൻജിയോപ്ലാസ്റ്റി...

മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 16 സർക്കാർ ആശുപത്രികളിൽ സ്റ്റെന്റിനും അനുബന്ധ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം; ആൻജിയോപ്ലാസ്റ്റി അടക്കം ഹൃദയചികിത്സ നിലയ്ക്കുന്നു; കടുത്ത പ്രതിസന്ധി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തു ഹൃദയ ശസ്ത്രക്രിയ നടക്കുന്ന മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 16 സർക്കാർ ആശുപത്രികളിൽ സ്റ്റെന്റിനും അനുബന്ധ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റിയും ആൻജിയോ ഗ്രാമും നിലച്ചു. കോട്ടയം, കോഴിക്കോട്, പാരിപ്പള്ളി മെഡിക്കൽ കോളജുകൾ ഉൾപ്പെടെ മറ്റ് ആശുപത്രികളിൽ വെള്ളിയാഴ്ചയോടെ എല്ലാ സാധനങ്ങളും തീരുമെന്ന് വിതരണ ഏജൻസികൾ സ്ഥിരീകരിച്ചു.

തിരഞ്ഞെടുപ്പു കഴിയുംവരെ പിടിച്ചുനിൽക്കാൻ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും പരമാവധി നീട്ടി വയ്ക്കുകയാണിപ്പോൾ. എന്നാൽ സ്റ്റെന്റ് നേരിട്ടെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ആശുപത്രിയിലും ആൻജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വിതരണ ഏജൻസികൾക്ക് 143 കോടി രൂപ കുടിശിക വന്നതിനാൽ സ്റ്റെന്റ്, വയർ, കത്തീറ്റർ എന്നിവയുടെ വിതരണം ഏപ്രിൽ ഒന്നിനു നിർത്തി. സ്റ്റോക്ക് തിരിച്ചെടുക്കാഞ്ഞതു കൊണ്ടാണ് അത്യാവശ്യം പരിശോധനയും ശസ്ത്രക്രിയകളും നടത്തുന്നത്.

ചില ആശുപത്രികളിൽ സ്റ്റെന്റ് ഉണ്ടെങ്കിലും ഒപ്പം വേണ്ട വയറുകളും കത്തീറ്ററും ഇല്ല.
19 സർക്കാർ ആശുപത്രികളിലാണു ഹൃദയ ചികിത്സ ഉള്ളത്. പരിയാരം, ആലപ്പുഴ മെഡിക്കൽ കോളജുകളും പാലക്കാട് ജില്ല ആശുപത്രിയും ഡിസംബർ വരെയുള്ള കുടിശിക നൽകിയതിനാൽ ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചു.

സർക്കാർ മേഖലയിൽ പരിയാരത്താണ് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി നടക്കുന്നത്, മാസം ശരാശരി 600. സർക്കാർ ആശുപത്രികളിലേക്കു മാസം ശരാശരി 325 കോടി രൂപയുടെ സ്റ്റെന്റും അനുബന്ധ സാമഗ്രികളും വേണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments