കോവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് ഗവേഷകര്‍: ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന് ആശങ്ക

Spread the love

സ്വന്തം ലേഖകൻ
ന്യൂ ഡൽഹി: കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു.

ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ ഏറ്റവും കൂടിയ നിലയിലെത്തും.

സെപ്റ്റംബറോടെയാകും ഇതിന് ശമനമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം നാലാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഏകദേശം പേരും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ചിലരൊക്കെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരിക്കുകയാണ്. മുന്‍ അനുഭവവും സംവിധാനങ്ങളും നാലാംതരംഗത്തിന്റെ തീവ്രത കുറച്ചേക്കും.