മനുവിന്റെയും ദൃശ്യയുടെയും പ്രണയം വിവാഹത്തിലെത്തിയത് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ; ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത് കോവിഡിനിടയിൽ സാമ്പത്തികമായി തകർന്നതോടെ ; വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ഇരുവരും  ജീവിതം അവസാനിപ്പിച്ചപ്പോൾ അനാഥയായത് ഒന്നര വയസുകാരി മിത്ര : നാടിനെ കണ്ണീരിലാക്കി ദമ്പതികളുടെ ആത്മഹത്യ

മനുവിന്റെയും ദൃശ്യയുടെയും പ്രണയം വിവാഹത്തിലെത്തിയത് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ; ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത് കോവിഡിനിടയിൽ സാമ്പത്തികമായി തകർന്നതോടെ ; വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ഇരുവരും ജീവിതം അവസാനിപ്പിച്ചപ്പോൾ അനാഥയായത് ഒന്നര വയസുകാരി മിത്ര : നാടിനെ കണ്ണീരിലാക്കി ദമ്പതികളുടെ ആത്മഹത്യ

സ്വന്തം ലേഖകൻ

പാലക്കാട് : വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ജീവിതം അവസാനിപ്പിച്ചത് പ്രണയത്തിലൂടെ ഒരുമിച്ച മനുവും ദൃശ്യയും. താലോലിച്ച് കൊതി തീരും മുൻപേയാണ ഒന്നര വയസ്സുകാരി മിത്രയെ തനിച്ചാക്കി ആ അച്ഛനും അമ്മയും ഇനിയും മടങ്ങി വരാനാകാത്ത യാത്ര പോയത്.

കഴിഞ്ഞ രാത്രിയാണു മിത്രയുടെ രക്ഷിതാക്കളായ കഞ്ചിക്കോട് നേതാജി നഗർ മണികണ്ഠൻ മകൻ മനു(29), ദൃശ്യ(22) എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയാണു ആദ്യം ദൃശ്യയ്ക്ക് പിന്നാലെ മനുവും ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യയുടെ ആത്മഹത്യ കണ്ട ശേഷമാണ് മനു ആത്മഹത്യ ചെയ്തത്. മകളുടെ തൊട്ടിൽ കയറിൽ ജീവിതമവസാനിപ്പിച്ച ദൃശ്യയെ അഴിച്ചിറക്കി ആശുപത്രിയിൽ കൊണ്ടു പോകാൻ ആംബുലൻസ് കാത്ത് നിൽക്കുമ്പോൾ മനുവും ജീവനൊടുക്കുകയായിരുന്നു.

ഇരുവരുടെയും സംസ്‌കാര ചടങ്ങുകൾക്കു ശേഷം കുഞ്ഞിനെ കഞ്ചിക്കോട് ചെടയൻകാലായിൽ താമസിക്കുന്ന ദൃശ്യയുടെ അമ്മ സരിതയുടെ അടുത്തേക്ക് മാറ്റി. ഇരുവരുടെയും ആത്മഹത്യയ്ക്കു കാരണം സാമ്പത്തിക ബാധ്യതയും കുടുംബവഴക്കുമാണെന്നാണ് സൂചനകൾ.

കഞ്ചിക്കോട് വർക് ഷോപ്പ് ജീവനക്കാരനായ മനുവും ദൃശ്യയും പ്രണയിച്ചു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായവരാണ്. കോവിഡിനിടയിൽ ജോലി കുറഞ്ഞതോടെ സാമ്പത്തികമായി ഇവർ തകർന്നു. ഭാര്യയുടെ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തി.

സംഭവ ദിവസം രാത്രി വഴക്കിനെത്തുടർന്നു മനു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി ദൃശ്യ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. മനു തിരിച്ചെത്തിയപ്പോഴാണു ദൃശ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മനു വിവരമറിയിച്ചതിനെ തുടർന്നു ഉടൻ അയൽവാസികളെ ഓടിയെത്തി. അയൽവാസികളും അഗ്‌നിരക്ഷാസേനയും ചേർന്നു ദൃശ്യയെ ആംബുലൻസിലേക്കു മാറ്റുന്നതിനിടെ തൊട്ടടുത്ത മുറിയിലേക്ക് കയറി മനു വാതിലടയ്ക്കുകയായിരുന്നു,

മനുവിനെ കാണാതായതോടെ സംശയം തോന്നിയ അയൽവാസികൾ വീണ്ടും വീട്ടിനകത്തേക്കു കയറി. പൂട്ടിയിട്ട മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ മനുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും വിവാഹ പരിപാടികളിലും പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തിരുന്നെന്നും അയൽവാസികൾ പറയുന്നു.