Spread the love

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളിൽ ലംപി സ്കിൻ ഡിസീസ് അഥവാ എൽഎസ്ഡി വൈറസിന്‍റെ വ്യാപനം ശക്തം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പശുക്കൾ ഇതിനകം ചത്തൊടുങ്ങി. പശുക്കളുടെ അഴുകിയ ജഡങ്ങളുടെ ദുർഗന്ധം കാരണം ഗ്രാമവാസികൾ വളരെയധികം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചത്ത പശുക്കളെ വാഹനങ്ങൾ ഉപയോഗിച്ച് കച്ചിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവ സംസ്കരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ മുനിസിപ്പാലിറ്റി പാടുപെടുമ്പോഴും ജില്ലാ ആസ്ഥാനമായ ഭുജിനടുത്തുള്ള തുറസ്സായ സ്ഥലത്ത് കിടക്കുന്ന നൂറുകണക്കിന് പശുക്കളുടെ വീഡിയോകൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത് കച്ചിലാണ്.

video
play-sharp-fill

ദുരിതബാധിത ഗ്രാമങ്ങളായ രാജ്കോട്ടിലും ജാംനഗറിലും പശുക്കളുടെ ജഡം ഓരോ ദിവസം കഴിയുന്തോറും കുമിഞ്ഞുകൂടുകയാണ്. മൂന്ന് ജില്ലകളിൽ കഴിഞ്ഞ ഒരു ദിവസമായി മൃതദേഹങ്ങൾ സംസ്കരിക്കാതെ കിടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. “സാധാരണയായി, ഞങ്ങൾ മൃതദേഹങ്ങൾ വേഗത്തിൽ സംസ്കരിക്കും, പക്ഷേ മഴ പെയ്താൽ, മണ്ണ് നീക്കം ചെയ്യുന്നവർക്ക് ജോലി ചെയ്യാനും കുഴികൾ കുഴിക്കാനും കഴിയില്ല,” ഭുജ് മുനിസിപ്പൽ അധികൃതർ പറഞ്ഞു.