കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു: കയ്യുംകാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി ഗർഭിണിയായി; തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ

കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു: കയ്യുംകാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി ഗർഭിണിയായി; തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

വിതുര: വീട്ടിൽ നിരന്തര സന്ദർശകനായ കാമുകൻ , കാമുകിയുടെ മകളെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. വീട്ടിലെ നിത്യ സന്ദർശകനായ ഇയാൾ സമയം കിട്ടിയപ്പോൾ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറയുമെന്നു പറഞ്ഞ പെൺകുട്ടിയുടെ കഴുത്തിൽ ഇറുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

സംഭവത്തിലെ പ്രതിയായ തൊളിക്കോട് തേവൻപാറ ഈന്തിവിള തടത്തരികത്ത് വീട്ടിൽ ഷറഫുദ്ദീൻ (41) ആണ് അറസ്റ്റിലായത്. വിവാഹിതനും പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഷറഫുദ്ദീൻ.ഗർഭിണിയായ പെൺകുട്ടി ആറാം മാസം വീട്ടിനുള്ളിൽ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയൽവാസിയായ യുവതിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. വീട്ടിലിലാരും ഇല്ലാതിരുന്ന സമയം പ്രതി കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞിരുന്നില്ല. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും ആറാം മാസം വീട്ടിൽ പ്രസവിക്കുകയുമായിരുന്നു.

നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് ഷറഫുദ്ദീൻ ഒളിവിൽ പോയി.ലോഡ്ജുകൾ മാറിമാറി താമസിച്ച് വരികയായിരുന്ന പ്രതിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽകോളജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി. ഹോസ്പിറ്റർ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.വിതുര സി.ഐ.എസ്.ശ്രീജിത്, എസ്.ഐ വി.എൽ.സുധീഷ്, എ.എസ്.ഐ സജികുമാർ,സി.പി.ഒ ശ്യാം,എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫറഫുദ്ദീനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.