ഭർത്താവുമായി പിരിഞ്ഞ് നഗരമധ്യത്തിലെ ധ്യാനകേന്ദ്രത്തിൽ എത്തി; അവിടെനിന്നും മുങ്ങി തെരുവോരങ്ങളിൽ താമസം; കാമുകനുമായി തിരുനക്കരയിൽ എത്തിയ 40കാരിയെ തിരികെ കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയതോടെ കളി കാര്യം ആയി; കോട്ടയത്ത് നടന്നത് സിനിമയെ വെല്ലുന്ന നാടകിയ സംഭവങ്ങൾ

ഭർത്താവുമായി പിരിഞ്ഞ് നഗരമധ്യത്തിലെ ധ്യാനകേന്ദ്രത്തിൽ എത്തി; അവിടെനിന്നും മുങ്ങി തെരുവോരങ്ങളിൽ താമസം; കാമുകനുമായി തിരുനക്കരയിൽ എത്തിയ 40കാരിയെ തിരികെ കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയതോടെ കളി കാര്യം ആയി; കോട്ടയത്ത് നടന്നത് സിനിമയെ വെല്ലുന്ന നാടകിയ സംഭവങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: ഭർത്താവുമായി പിണങ്ങി ധ്യാനകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ കോട്ടയത്ത് അരങ്ങേറിയത് നാടകിയ സംഭവങ്ങൾ.

നഗരമധ്യത്തിലെ ധ്യാനകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 40 കാരി കാമുകനൊപ്പം പോയത് അറിഞ്ഞെത്തിയ ബന്ധുക്കളും യുവതിയുടെ കാമുകനും തമ്മിൽ ആണ് വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ സ്വദേശിനിയായ യുവതി കോട്ടയത്ത് ധ്യാനകേന്ദ്രത്തിൽ എത്തുകയും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവിടെ നിന്ന് പുറത്തുകടന്ന് തെരുവോരങ്ങളിൽ താമസിക്കുകയും ആയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ലോട്ടറി വിൽപ്പനക്കാരനുമായി യുവതി അടുപ്പത്തിൽ ആവുകയും ഒന്നിച്ചു താമസം ആരംഭിക്കുകയും ആയിരുന്നു.

ഇതറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ ഇവരെ തേടി കോട്ടയം തിരുനക്കരയിൽ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്.യുവതിയുടെ ബന്ധുക്കൾ അറിയിച്ചത് പ്രകാരം പോലീസ് എത്തിയതോടെ കാമുകൻ തടിതപ്പി.യുവതിയെ വീട്ടുകാർ പോകാൻ നിർബന്ധിച്ചപ്പോൾ കാര്യം തിരക്കാൻ വന്ന മധ്യ വയസ്കനെ യുവതിയുടെ സഹോദരൻ ആളുമാറി മർദിക്കുകയായിരുന്നു.

പ്രദേശ വാസികളുടെ സമയോചിതമായ ഇടപെടലിൽ തുടർന്ന് അയാൾ രക്ഷപെടുകയായിരുന്നു.