സഹോദരിയുമായി പ്രണയം ; പ്രവാസിയായ യുവാവിനെ ലഹരി നൽകി ക്രൂരമായി മർദ്ദിച്ചു; പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കവർന്നു ; യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം

സഹോദരിയുമായി പ്രണയം ; പ്രവാസിയായ യുവാവിനെ ലഹരി നൽകി ക്രൂരമായി മർദ്ദിച്ചു; പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കവർന്നു ; യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം

സ്വന്തം ലേഖകൻ
മലപ്പുറം : സഹോദരിയുമായി പ്രണയത്തിലായതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ലഹരി നൽകിയാണ് യുവാവിനെ മർദ്ദിച്ചത്. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ ഫർഹൽ അസീസ് (23)നാണ് മർദ്ദനമേറ്റത്.

യുവാവിനെ വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകുകയും വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി.

വിദേശത്ത് നിന്ന് ലീവിന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി വീട്ടിൽ നിന്ന് കൂട്ടി കൊണ്ടു പോയത്. രാത്രി കോലളമ്പിലെ വയലിൽ വെച്ച് നേരം പുലരുവോളം മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിലെത്തിച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്. പിന്നീട് 20 ഓളം പേർ ചേർന്നാണ് ഫര്‍ഹലിനെ ക്രൂരമായി മർദ്ദിച്ചത് . പിറ്റെ ദിവസം വൈകിട്ട് രാത്രി 10 മണിയോടെ എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളത്തെ കോലിക്കരയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ ഉപേക്ഷിച്ചു .