ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടി കണ്ടെത്തി

ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടി കണ്ടെത്തി

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോട്ടറി വിൽപ്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടി പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിനു സമീപത്തു നിന്നാണ് കമ്പിവടി പൊലീസ് കണ്ടെത്തിയത്.


കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യെ കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പി വടിയാണ് പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെത്തിയത്. പ്രതി കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ ടി.എസ് സത്യനെ (45) യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി കാട് പിടിച്ച് കിടന്ന കാൻസർ വാർഡും പരിസരവും പൊലീസ് വൃത്തിയാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ചതാണ് വൃത്തിയാക്കൽ ജോലികൾ. രാവിലെ 11.30 ഓടെ മൃതദേഹം കിടന്നതിന് സമീപത്ത് തന്നെ പുല്ല് മൂടിയ നിലയിലാണ് കമ്പി വടി കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബു , ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ , ഗാന്ധിനഗർ എസ്.എച്ച് ഒ സി.ഐ അനൂപ് ജോസ് , എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒന്നിച്ച് താമസിച്ചിരുന്ന സത്യനും ,പൊന്നമ്മയും തമ്മിൽ ഇടയ്ക്ക് വാക്ക് തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് സത്യൻ പൊന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group