കേരളം വിഷുവിന് മുൻപ് പോളിംഗ് ബൂത്തിലേക്ക് ; 18 ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

കേരളം വിഷുവിന് മുൻപ് പോളിംഗ് ബൂത്തിലേക്ക് ; 18 ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ വിഷുവിന് മുൻപായി നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ പതിനഞ്ചിന് മുൻപായി തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താവുന്ന തരത്തിലുള്ള ക്രിമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മീഷണർ വൃത്തങ്ങൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മീഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും.ഇതിനുശേഷം ശനിയാഴ്ചയാകും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തുക.

ശനി, ഞായർ ദിവസങ്ങളിൽ സംഘം തെരഞ്ഞടുപ്പുമായി സംസ്ഥാനത്തെ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുമായി ചർച്ച നടത്തും.

നേരത്തെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ പശ്ചിമ ബംഗാളിലും അസമിലും സന്ദർശനം നടത്തിയിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഒപ്പം സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വീണ്ടും ചർച്ച നടത്തും. ഇതിന് ശേഷം ഈ മാസം അവസാനത്തെ ആഴ്ച കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകും. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവരും. ഏപ്രിൽ 30നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് സാദ്ധ്യതയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഇതിന് പുറമെ കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനും ആലോചനയുണ്ട്. ചെറിയ സംസ്ഥാനമായതിനാൽ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനമെന്നും മീണ പറഞ്ഞു.