കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം മദ്യപിച്ചുകൊണ്ടിരുന്ന സ്ത്രീ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടു; യുവതി മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചയാള്‍

കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം മദ്യപിച്ചുകൊണ്ടിരുന്ന സ്ത്രീ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടു; യുവതി മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചയാള്‍

Spread the love

സ്വന്തം ലേഖകന്‍

കുറവിലങ്ങാട്: കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചീമ്പനായില്‍ സി എ തങ്കച്ചനെ(57)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ താമസിക്കുന്ന ഉഴവൂര്‍ പുല്‍പ്പാറ കരിമാക്കീല്‍ ബിന്ദു(41)വിനെ സംഭവത്തോടനുബന്ധിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരമാണ് തങ്കച്ചനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വൈകുന്നേരം വലിയതോട്ടിന് സമീപമിരുന്ന് തങ്കച്ചനും ബിന്ദുവും മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സമീപത്ത് കിടന്ന മരക്കഷ്ണം ഉപയോഗിച്ച് തങ്കച്ചന്റെ തലയ്ക്കടിച്ച ബിന്ദു തോട്ടിലേക്ക് തള്ളിയിട്ടു. ഈ വിവരം തങ്കച്ചന്റെ സഹോദരിയെ ബിന്ദു അറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് ശേഷം വൈകുന്നേരം നാല് മണിയോടെ തിരികെ എത്തിയ ബിന്ദുവിന് തങ്കച്ചന്‍ മരിച്ചെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരെയും വിവരമറയിച്ചു. കടുത്തുരുത്തിയിലുള്ള യുവാവിന്റെ തലയടിച്ച് പൊട്ടിച്ചതിന് മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

വൈക്കം ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ് എച്ച് ഒ ഇ. എസ് സാംസണ്‍, എസ്ഐ ടി.ആര്‍ ദീപു, സ്‌ക്വാഡ് അംഗങ്ങളായ എംഎല്‍. വിജയപ്രസാദ്, സിനോയ് മോന്‍ തോമസ്, എഎസ്‌ഐമാരായ ബിജു തോമസ്, കെഎം ഷാജുമോന്‍, കെജി.ഷീജ, പി.സി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.