Spread the love

കൊച്ചി: കെഎസ്‌ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച്‌ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.
സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്.

video
play-sharp-fill

സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നു. അവര്‍ക്ക് ഇത് വലിയ സഹായകമാകും. ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ട്രാന്‍സ്പോര്‍ട്ടിനെക്കാള്‍ ധനകാര്യത്തില്‍ വിരുത് ഉള്ളയാളാണ് സിപി ജോണ്‍. മുഖ്യമന്ത്രിയും സിപി ജോണും ചേര്‍ന്ന് ഇതിനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള കരുത്ത് ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സൗജന്യയാത്രയുടെ ഡെബിള്‍ ബെല്ലടിച്ചപ്പോള്‍ അവരുടെ മനസില്‍ പുതിയ സ്വപ്നങ്ങള്‍ വിരിഞ്ഞുതുടങ്ങിയിട്ടുണ്ടാകും. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരുന്നതിനെക്കാള്‍ നല്ലത് സമൂഹത്തില്‍ കുറച്ചുകൂടി ബ്ലെസ്ഡ് ആയിട്ടുള്ള സ്ത്രീകള്‍ ഞങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ല, ഞങ്ങള്‍ കാശുകൊടുത്ത് പോയ്ക്കൊള്ളാം എന്ന് സധൈര്യം പറയാന്‍ പറ്റുന്നവര്‍ മാറിനിന്നാല്‍ ഇത് വലിയ വിജയമാകും.
‘ഞാന്‍ ഒരു സ്ത്രീ, എനിക്ക് സമ്പാദ്യമുണ്ട്. ഞാന്‍ മറ്റൊരു നിര്‍ധനയായ അല്ലെങ്കില്‍ ഇതിന് വക്കില്ലാത്ത ഒരുസ്ത്രീയുടെ അവകാശം പിടിച്ച്‌ പറിക്കില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം യാത്രക്കാര്‍ തീരുമാനിച്ചാല്‍ ഇത് വളരെ മനോഹരമാകും. മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാര്‍ക്കും നല്‍കാനുളള തിരിച്ചുള്ള ട്രിബ്യൂട്ട് ഇതായിരിക്കും. ആ ചിന്താഗതി വളരണം’ സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മലയാളികളെ കൂട്ടത്തോടെ പറ്റിക്കുന്ന പരിപാടിയാണ് കെഎസ്‌ആര്‍ടിസിയിലെ ‘സൗജന്യ യാത്ര’ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കിയില്ലെന്ന് ആരോപിച്ചു ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.