
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സാനിറ്റൈസർ കുടിച്ച് അവശനിലയിൽ കണ്ടെത്തി ; അവശനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും താൽക്കാലിക സ്ഥലമാറ്റം ലഭിച്ച് കാസർകോട് എത്തിയ ജീവനക്കാരനെ
സ്വന്തം ലേഖകൻ
കാസർകോട്: എ.പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും കാസർകോടെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സാനിറ്റൈസർ അകത്തുചെന്ന് അവശനിലയിൽ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഷിബുവിനെയാണ് (46) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഷിബു കാസർകോടെത്തിയത്. കാസർകോട്ട് 53 എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് ഷിബുവിന് കാസർകോട്ടേക്ക് താൽക്കാലിക സ്ഥലംമാറ്റം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് കണ്ടെയ്ൻമെന്റ് സോണിൽ കെ.എസ്.ആർ.ടി.സി അടച്ചിട്ടിരിക്കുകയാണ്. ഇവിടെയും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൂന്നുദിവസമായി കെ.എസ്.ആർ.ടി.സി അടച്ചിട്ടിരിക്കുകയാണ്
ഇതറിയാതെയാണ് ഷിബു കാസർകോടെത്തിയത്. എന്നാൽ ഡിപ്പോയിലെത്തിയ ഷിബുവിന് അവിടെ ആരെയും കാണാൻ പറ്റാതെ വരികെയായിരുന്നു. ഉടൻ സമീപത്തെ പൊലീസ് സ്‌റ്റേഷനിൽപോലുകയും തനിക്ക് കോവിഡാണെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു.
തുടർന്ന് ഇദ്ദേഹം കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ ലോഡ്ജിലേക്ക് പോയി. ഇവിടെ നിന്നാണ് ഷിബുവിനെ സാനിറ്റൈസർ കുടിച്ച് അവശനായ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പറയുന്നു.
അവശനിലയിലായ ഷിബുവിനെ ഉടൻ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകുകയും അവിടെ നിന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.