
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ള.
ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ ഫോട്ടോഗ്രാഫർ ഈടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് 1000 രൂപയായിരുന്നിടത്തു നിന്നാണ് ഒറ്റയടിക്ക് 4000 രൂപയായത്. എത്രയും പെട്ടന്ന് പോസ്റ്റ്മോർട്ടം നടപടികൾ തീർത്ത് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കേണ്ടതിനാൽ മരിച്ചയാളിന്റെ ബന്ധുക്കളോ, പൊതുപ്രവർത്തകരോ, പൊലീസോ പരാതി പറയാറില്ല.
കേവലം നാലോ അഞ്ചോ ഫോട്ടോ എടുത്ത് നൽകുന്നതിനാണ് ഇവർ ഈ കൊള്ള നടത്തുന്നത്
ദിനം പ്രതി പത്തോളം മൃതദേഹങ്ങളുടെ ഫോട്ടോയാണ് ഇയാൾ എടുക്കുന്നത്. പ്രതിദിനം ഇവർ കൊള്ളയടിക്കുന്നതാകട്ടെ 40,000ലധികം രൂപയാണ്. ഇത്തരത്തിൽ കൊള്ളയടിക്കുന്നതിന്റെ ഒരു വിഹിതം മെഡിക്കൽ കോളേജിലെ ചില പ്രധാനികൾ കൈപ്പറ്റുന്നതായും സൂചനയുണ്ട്.
ഇക്കാരണത്താലാണ് ഈ തീവെട്ടിക്കൊള്ള നിർബാധം തുടരുന്നതും ഉത്തരവാദിത്വപ്പെട്ടവർ ഈ പകൽ കൊള്ളയ്ക്ക് നേരെ കണ്ണടയ്ക്കുന്നതും !