കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; നടപടി രാമപുരം സ്വദേശിക്കെതിരെ

കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; നടപടി രാമപുരം സ്വദേശിക്കെതിരെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.

രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി പാലാ,വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസുകളും മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളും നിലവിലുണ്ട്.

രാമപുരത്ത് വച്ച് നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞുവരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.

തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.