ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു അഡ്വ.കെ അനിൽകുമാർ വിജയമുറപ്പിക്കുന്നു

ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു അഡ്വ.കെ അനിൽകുമാർ വിജയമുറപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം : ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു പ്രചാരണ രംഗത്തു നിറഞ്ഞാടുകയാണ് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ. കോട്ടയത്തിന്റെ സമഗ്ര വികസനം ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള അനിൽകുമാറിലൂടെ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങൾ. മീനച്ചൂടിനെ വകവയ്ക്കാതെ ആവേശകരമായ സ്വീകരണമാണ് പ്രചാരണ സ്ഥലങ്ങളിൽ അദ്ദേഹത്തിന് ലഭിക്കുന്നത്.

രാവിലെ കഞ്ഞിക്കുഴിയിലെ വിവിധ മഠങ്ങൾ, സെമിനാരികൾ എന്നിവടങ്ങളിലെ സന്ദർശനത്തോടെ ആരംഭിച്ച പ്രചാരണം. കീഴിക്കുന്നിലെ ഭവന സന്ദർശനത്തിനിടെ ആർടിസ്റ്റ് അരുൺ പുത്തൻപറമ്പിൽ നെന്മണിയിൽ തീർത്ത പിണറായി വിജയന്റെയും അനിൽകുമാറിന്റെയും ഛായാചിത്രം സമ്മാനിച്ചു. മാങ്ങാനം കുരിശുകവല, പാലൂർപാടി, ലക്ഷംവീട് കോളനി എന്നിവടങ്ങളിലെ ഭവനങ്ങളിലും കടകളിലും കയറി വോട്ടഭ്യർഥിച്ച ശേഷം പൊൻപള്ളിയിലെ കല്യാണത്തിലും പങ്കെടുത്തു പിന്നീട് പാക്കിൽ, കുമാരനല്ലൂർ, മാമൂട് എന്നിവടങ്ങളിലെ മരണ വീടുകളും സന്ദർശിച്ചു, ജുമാ നമസ്‌കാരത്തിനായി നീലിമംഗലം മുസ്ലിം പള്ളിയിലെത്തിയ വിശ്വാസികൾക്കൊപ്പം അൽപ്പസമയം ചിലവഴിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സിപിഐ ദേശീയ നേതാവ് ആനിരാജയുമായി സംസാരിച്ചു. സിപിഐഎമ്മിന്റെ മുതിർന്ന നേതാവായിരുന്ന ഇ.എം കുഞ്ഞുമുഹമ്മദ് അനുശോചനാർത്ഥം തലയോലപ്പറമ്പിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. കോടിമത, കൊല്ലാട് തുടങ്ങിയ സ്ഥലങ്ങളെ സ്വീകരണങ്ങളേറ്റു വാങ്ങി പ്രചാരണം അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതു സർക്കാരിന്റെ ഭരണമികവിൽ നിലവില്‍ കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇടതു സർക്കാരിന്റെ നയപരമായ ഭരണമികവിലൂടെ കേരളത്തിന്റെ സാമ്പത്തിക, ജനാധിപത്യ, നയതന്ത്ര, സാംസ്‌കാരിക, ഡിജിറ്റല്‍, വിദ്യാഭ്യാസ, ആരോഗ്യ മേഘലകളെല്ലാം തന്നെ ശക്തിപ്പെട്ടെന്നും. നിലവില്‍ കേരളം കൈവരിച്ച നേട്ടം എല്ലാ സംരംഭകര്‍ക്കും ഗുണം ചെയ്യുമെന്നും ഇച്ഛാശക്തിയുള്ള സർക്കാരിന് മാത്രമേ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാൻ കഴിയുകയുള്ളു എന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.