മരണത്തിന് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ച് ഹിലാൽ അറിഞ്ഞത് പുസ്തകങ്ങളിൽ നിന്നും ; മകന്റെ മരണത്തിന് കാരണം ക്വയ്‌റോ മോറിർ എന്ന ഗെയിം എന്ന് മാതാപിതാക്കൾ : മരണത്തിലൂടെ ഞാൻ ജപ്പാനിലേക്ക് പോകും അതോടെ പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കുമെന്ന് 13കാരൻ ഡയറിയിൽ കുറിച്ചിരുന്നുവെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കോതംമംഗലം: മകന്റെ ദുരൂഹ മരണത്തിന് കാരണം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ‘ക്വയ്‌റോ മോറിർ’ ഓൺലൈൻ ഗെയിം എന്ന ആരോപണവുമായി കുടുംബം.
13കാരനായ ഹിലാൽ ആത്മഹത്യ ചെയ്തത് ഓൺലൈൻ ഗെയിമിന് അടിമ ആയതുകൊണ്ടാകാമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനോട് വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണത്തിന് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകൾ ഹിലാലിന്റെ പുസ്തകങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത് തന്നെയാണോ ഏഴാം ക്ലാസുകാരന്റെ മരണകാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്തിമനിഗമനത്തിൽ ഇതുവരെ എത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഹിലാലിനെ കാണാതാകുന്നത്. മുൻ വാതിൽ പുറത്ത് നിന്ന് പൂട്ടി ബാക് ഡോർ ഓപ്പൺ എന്ന് എഴുതിയ കുറിപ്പ് വാതിലിൽ ഒട്ടിച്ചു വച്ചതിന് ശേഷമാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്.
സമീപത്തെ പുഴവക്കിൽ ഹിലാലിന്റെ ചെരിപ്പുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകുന്നേരം മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
അധികം കൂട്ടുകാരില്ലാത്ത, ഒരുപാടൊന്നും സംസാരിക്കാത്ത ഹിലാലിന്റെ പുസ്തകങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് ഓരോന്നോരോന്നായി ചെയ്ത് തീർത്ത ഓൺലൈൻ ഗെയിം ടാസ്‌കുകളുടെ വിവരങ്ങളാണ് ലഭിച്ചത്.
എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നർത്ഥം വരുന്ന മോറിർ എന്ന വാക്കായിരുന്നുവെന്നും പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. ക്വയ്‌റോ മോറിർ ( ഐ വാണ്ട് ടു ഡൈ) അഥവാ എനിക്ക് മരിക്കണം എന്നർത്ഥം വരുന്ന പേരിൽ ഉള്ള ഗെയിം ഹിലാൽ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ലഭിച്ചിരിക്കുന്ന ഓരോ സൂചനകളും.
പഠനത്തിൽ വലിയ താൽപര്യമില്ലാതിരുന്ന ഹിലാൽ ഉമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. മരണമല്ലാതെ വേറെ വഴിയില്ലെന്ന് ചിന്തിക്കാവുന്നത്ര ഓൺലൈൻ ഗെയിം നിർദേശങ്ങൾക്ക് അടിമയാക്കപ്പെട്ട അവസ്ഥയിലായിരുന്നെന്ന് ഉറപ്പിക്കുന്നതാണ്, കഴിഞ്ഞ ആറുമാസത്തിനിടെ ഹിലാൽ എഴുതിയിട്ട കുറിപ്പുകൾ.
മരണത്തിലൂടെ താൻ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും തന്നെ അന്വേഷിക്കരുതെന്നും ഹിലാൽ ഡയറിയിൽ കുറിച്ചിരുന്നു.