അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ധനമന്ത്രിയടക്കം അഞ്ച് മന്ത്രിമാ‍ര്‍ ഒന്നിക്കുന്നു; സംസ്ഥാനത്തിന്റെ ഭാവി വികസന സ്വപ്നങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്യാൻ കേരളീയം

അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ധനമന്ത്രിയടക്കം അഞ്ച് മന്ത്രിമാ‍ര്‍ ഒന്നിക്കുന്നു; സംസ്ഥാനത്തിന്റെ ഭാവി വികസന സ്വപ്നങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്യാൻ കേരളീയം

തിരുവനന്തപുരം: നവ കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഉതകുന്ന പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ചര്‍ച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ ഇന്ന് അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എത്തുന്നു.

വൈകിട്ട് ആറിന് വേദി ഒന്നിലാണ് സംസ്ഥാനത്തിന്റെ ഭാവി വികസന സ്വപ്നങ്ങളും ആശയങ്ങളും മന്ത്രിമാര്‍ പങ്കുവയ്ക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാല്‍, സഹകരണ മന്ത്രി വി എൻ വാസവൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് നവീന ആശയങ്ങളുമായി വേദിയിലെത്തുന്നത്.


ഒപ്പം മുൻ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചര്‍ച്ചയുടെ ഭാഗമാകും. മാധ്യമപ്രവര്‍ത്തകനായ എൻ പി ഉല്ലേഖാകും പരിപാടിയുടെ മോഡറേറ്ററാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേരളീയത്തില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത പുസ്തകോത്സവത്തിന് ഇരട്ടി മധുരം പകരാനായി പ്രിയ എഴുത്തുകാര്‍ ഇന്ന് എത്തും എന്നതാണ്. എം മുകുന്ദൻ, പ്രഭാവര്‍മ്മ, സുഭാഷ് ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, ഡോ. വൈശാഖൻ തമ്ബി, കെ പി രാമനുണ്ണി, മാലൻ നാരായണൻ തുടങ്ങിയ വായനക്കാരുടെ പ്രിയ എഴുത്തുകാരാണ് ഇന്ന് നിയമസഭ അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തുക. വായനക്കാരുമായി അനുഭവങ്ങള്‍ പങ്കിടാൻ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്.

വേദി ഒന്നില്‍ വൈകിട്ട് നാലിന് ‘നോവലിന്റെ വഴികള്‍’ പരിപാടിയില്‍ എം മുകുന്ദൻ വായനക്കാരോട് സംവദിക്കും. വേദി രണ്ടില്‍ ഉച്ചയ്ക്ക് 12.15 ന് ‘കവിതയിലെ ഭാവുകത്വം’ വിഷയത്തില്‍ പ്രഭാവര്‍മ്മ സംസാരിക്കും.

അതേ വേദിയില്‍ മൂന്ന് മണി മുതല്‍ ‘കഥയുണ്ടാകുന്ന കഥ’ പരിപാടിയില്‍ എഴുത്തനുഭവങ്ങള്‍ പങ്കിടാൻ സുഭാഷ് ചന്ദ്രൻ എത്തും. വൈകിട്ട് 6.30 ന് കെ എല്‍ ഐ ബി എഫ് ഡയലോഗ്സില്‍ ടി ഡി രാമകൃഷ്ണൻ, വി ജെ ജെയിംസ് എന്നിവര്‍ പുതിയ കാലത്തിലെ പുതിയ എഴുത്തിനെക്കുറിച്ച്‌ സംസാരിക്കും.